Professional Documents
Culture Documents
നാലുപേരും
വഞ്ചിയിലായി.എന്നാൽ അവർ ഒന്നുംചെയ്തില്ല.ദിക്കേതാണന്നറിയില്ല.ശത്രുമേഖലയിൽ കൂടിയുള്ള
പ്രയാണമായിരുന്നു.ഇപ്പോൾ എവിടെയാണന്നൊ അടുത്ത കര എവിടമാണന്നൊ ഒരു
നിശ്ചയവുമില്ല. വലിച്ചാലതു ശത്രുവിന്റെ വായിലേക്കു ഓടിക്കേറലായലൊ? സന്ധ്യയാകാൻ
നേരമായെങ്കിലും സന്ധ്യക്കെന്നതുപോലെ ദിങ്മുഖങ്ങൾ ഇരുളിലേക്കു മയങ്ങിക്കൂടി വരുന്നു.
“കുമ്പിട്ടിരുന്നവനിപ്പോഴാണ് നിവർന്നത്.നിന്നിരുന്നവനാണോടിയകന്നത്,നമ്മളെ
കണ്ടിട്ടാവണം” കോമ്പി വിശദീകരിച്ചു.
കടിച്ചമർത്തി നിന്നു.
സൂര്യൻ യാത്ര തുടരുന്നു. നിഴലുകൾക്കു നീളം വച്ചുവരുന്നു. നിഴലുകൾക്കു കൈയ്യും കാലും വച്ചിട്ടും
ചൂടിനു തെല്ലും കുറവില്ലതന്നെ. പകൽച്ചൂടിങ്ങിനെ തകർത്താടുന്ന ഈ സമയത്ത് അതാ
...പെരിയാറിന്റെ വടക്കെ തീരത്തൂടെ ഒരു പല്ലക്ക് പടിഞ്ഞാറെ ദിക്കിലേക്കു നീങ്ങുന്നു. ചൂടും
വിയർപ്പും ചുട്ടാവതിപ്പും നിസാരമാക്കിക്കൊണ്ട് ആ പല്ലക്കുവാഹകർ നടക്കുകയല്ല ഏതാണ്ട്
ഒരോട്ടം തന്നെ നടത്തുകയാണ്. ചിലപ്പോളവരെ കാണാം. ഇടക്ക് മരക്കൂട്ടത്തിനിടയിൽ മറയും.
പിന്നെയും കാഴ്ച്ചയിൽ പെടും. വറ്റിവരണ്ട പെരിയാറിന്റെ നീർച്ചോല ക്രമേണ വലുതായി
വരുന്നതും നോക്കിയാണവരുടെ നീക്കം.അവർക്കിനിയും കുറെ ദൂരം കൂടി താങ്ങേണ്ടതുണ്ട്.
എവിടന്നോ തുടങ്ങിയ യാത്ര ഏറെയായിട്ടും അവരെ ഇനിയും തളർത്തിയിട്ടില്ല.അതല്ലങ്കിൽ
ഏതൊ ഒരു ഉഗ്ര ശാസന അനുസരിച്ചിട്ടായിരിക്കണം തെല്ലുപോലും ആക്കം കുറയാത്ത
അവരുടെ ഈ കുതിപ്പ്.
കാത്തുകൊണ്ട്.
“റാൻ എല്ലാം കല്പിച്ച പടി” കോമ്പി മറുപടി കൊടുത്തു. പറഞ്ഞു തീരും മുമ്പെതന്നെ അയാൾ
വഞ്ചിയുടെ അമരം നോക്കി സ്ഥാനം പിടിച്ചു.അവിടെ കരുതിവച്ച വലിയ പങ്കായം അയാൾ
കൈയിലേന്തി.
“കോമ്പീ”
“ചൂടൊന്നു കുറഞ്ഞൊ?”
11Page
ശ്യാമപ്രസാദിന്റെ ഇലക്ട്ര.