Professional Documents
Culture Documents
Posted On: 17 Nov 2010
Posted On: 17 Nov 2010
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍കോട്
തിരുവനന്തപുരം
കൊല്ലം
ആലപ്പുഴ
വിനാശകാലേവിമതവീര്യം
തൃശ്ശൂര്‍
ഒരു മുന്നണിയോടും സ്ഥിരമായി കൂറ് പ്രഖ്യാപിക്കാത്ത
ജില്ലകളിലൊന്നാണ് തൃശ്ശൂര്‍. യു.ഡി.എഫും എല്‍.ഡി.എഫും സ്വന്തമായ
പോക്കറ്റുകള്‍ സൂക്ഷിക്കുന്ന തൃശ്ശൂരില്‍ കഴിഞ്ഞ നിയമസഭാ
തിരഞ്ഞെടുപ്പിനു ശേഷം വ്യക്തമായ രാഷ്ട്രീയ ചായ്‌വുകള്‍
പ്രകടമായിത്തുടങ്ങി. നിയമസഭയിലേക്ക് ഇടതുമുന്നണി 11 പേരെ
ഇവിടെ നിന്ന് ജയിപ്പിച്ചെടുത്തു. ഐക്യമുന്നണിക്ക് ലഭിച്ചത് മൂന്നു
സീറ്റായിരുന്നു. എന്നാല്‍ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.
ഏഴു നിയമസഭാമണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടി; എല്‍.ഡി.എഫ്.
ആറിടത്തും. തദ്ദേശതിരഞ്ഞെടുപ്പായപ്പോള്‍ ഐക്യമുന്നണി ലീഡ്
വര്‍ധിപ്പിച്ചു. ഒന്‍പതു നിയമസഭാമണ്ഡലങ്ങള്‍ യു.ഡി.എഫ്.
പിടിച്ചപ്പോള്‍ ഇടതുമുന്നണി നാലിടത്തൊതുങ്ങി.
പാലക്കാട്
അപൂര്‍വം അവസരങ്ങളിലൊഴികെ, പാലക്കാട്
ഇടതുപക്ഷത്തോടൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. ഇക്കുറിയും പതിവ്
തെറ്റിച്ചില്ല. മേല്‍ക്കൈ ഇടതുമുന്നണിക്കുതന്നെ. എന്നാല്‍,
മുന്‍കാലങ്ങളിലെപ്പോലെ, യു.ഡി.എഫിനെ വള്ളപ്പാടിന്
പിന്നിലാക്കിയുള്ള വിജയമല്ല ഇക്കുറിയെന്നതാണ് വ്യത്യാസം. മുന്‍
തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഐക്യമുന്നണി നില
മെച്ചപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ, നഗര വാര്‍ഡുകളിലെ വോട്ട്
കണക്കാക്കിയാല്‍ എല്‍.ഡി.എഫിന് എട്ടു മണ്ഡലങ്ങളിലാണ്
മുന്‍തൂക്കം. യു.ഡി.എഫിന് നാലും. ജില്ലാ പഞ്ചായത്തുകളും
നഗരസഭയും അടിസ്ഥാനമാക്കി കണക്കെടുത്താല്‍ ഇരുമുന്നണികളും
ആറുവീതം നിയമസഭാമണ്ഡലങ്ങള്‍ പങ്കിടുന്നതായി കാണാം.
ഒരുകാലത്തും യു.ഡി.എഫ്. ഭരണം സ്വപ്നംകണ്ടിട്ടുപോലുമില്ലാത്ത
ഗ്രാമപ്രദേശങ്ങളില്‍ ഇക്കുറി പഞ്ചായത്തുഭരണം യു.ഡി.എഫ്.
പിടിച്ചു. പാലക്കാട്, ഒറ്റപ്പാലം, ഷൊറണൂര്‍ തുടങ്ങിയ നഗരസഭകളും
ഇടതുപക്ഷത്തെ കൈവിട്ടു.
മലപ്പുറം
മധ്യതിരുവിതാംകൂറില്‍ ക്രൈസ്തവ ന്യൂനപക്ഷത്തെ
കേന്ദ്രീകരിച്ചാണ് ധ്രുവീകരണം നടന്നതെങ്കില്‍ മലപ്പുറത്തെത്തുമ്പോള്‍
വോട്ട് ഏകീകരണം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ
അച്ചുതണ്ടിലായിരുന്നുവെന്നു കാണാം. മുസ്‌ലിംലീഗിന്
ഇടക്കാലത്തുണ്ടായ വിശ്വാസനഷ്ടമെന്ന ഗ്രഹണത്തില്‍നിന്ന് അവര്‍
പുറത്തുകടന്നുവെന്നതാണ് പ്രധാനം. മുസ്‌ലിം തീവ്രവാദം
മറയില്ലാതെ പുറത്തുവരികയും ഒരു സമൂഹം സംശയത്തിന്റെ
മുള്‍മുനയില്‍ നില്‍ക്കുകയും ചെയ്തപ്പോള്‍ അവര്‍ ഒന്നാകെ
ഉണര്‍ന്നു. ദേശവിരുദ്ധത ഒരു ചെറുന്യൂനപക്ഷത്തിന്റെ മനസ്സില്‍
മാത്രമാണെന്ന് അവര്‍ ഉറക്കെ പറഞ്ഞു. സാധാരണ
ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന എ.പി. വിഭാഗവും ഇക്കുറി
മുസ്‌ലിംലീഗിനൊപ്പം നിന്നു. ലീഗിന്റെ കുടക്കീഴിലേക്ക് വ്യത്യസ്ത
ചേരികള്‍ ചേര്‍ന്നുനിന്നത് യു.ഡി.എഫ്. വിജയത്തിന് കരുത്തു
പകര്‍ന്നു.
പത്തനംതിട്ട
അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ നിലകൊള്ളുന്ന പത്തനംതിട്ടയില്‍
നാലിടത്തും തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനാണ് ഭൂരിപക്ഷം.
അടൂര്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു. കോന്നി, റാന്നി, ആറന്മുള,
തിരുവല്ല എന്നിവ ഐക്യമുന്നണിക്കൊപ്പവും.
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂരും കോന്നിയും മാത്രമേ
ഐക്യമുന്നണിക്കൊപ്പമുണ്ടായിരുന്നുള്ളൂ. ആറന്മുള, റാന്നി, തിരുവല്ല
മണ്ഡലങ്ങളില്‍ ഇടതുപക്ഷമാണ് വിജയിച്ചത്. കല്ലൂപ്പാറയില്‍
യു.ഡി.എഫ്. ആണ് വിജയിച്ചെതെങ്കിലും മണ്ഡല
പുനര്‍നിര്‍ണയത്തില്‍ അതിന്റെ പ്രധാന ഭാഗങ്ങളെല്ലാം
തിരുവല്ലയില്‍ ലയിച്ചു.
പൊതുവെ ഐക്യമുന്നണിയോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന
പത്തനംതിട്ടയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍
തിരുവല്ലയിലും ആറന്മുളയിലും യു.ഡി.എഫിന് പരാജയം
സമ്മാനിച്ചത് റിബലുകളായിരുന്നു. ഇക്കുറി പത്തനംതിട്ട ജില്ല
വ്യക്തമായ രാഷ്ട്രീയ പക്ഷപാതിത്വം പ്രകടിപ്പിച്ചു. തിരുവല്ലയില്‍
ബി.ജെ.പി. ചെറിയ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ പത്തനംതിട്ടയില്‍
എസ്.ഡി.പി.ഐ. ഒരു സീറ്റ് നേടി സാന്നിധ്യമുറപ്പിച്ചു. ക്രൈസ്തവ
വിഭാഗങ്ങളുടെ ഏകീകരണമാണ് തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിന്
കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ ഇടയാക്കിയത്. എന്നാല്‍
മറുവിഭാഗത്തും ഏകീകരണം ഉണ്ടായെന്ന് ബി.ജെ.പി.യുടെ മുന്നേറ്റം
തെളിയിക്കുന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും ശാഖകള്‍ക്ക്
വേരോട്ടമുള്ള പത്തനംതിട്ട ജില്ലയില്‍ ക്രൈസ്തവ വോട്ടുകള്‍
നിര്‍ണായകമാകുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പുകളില്‍
കണ്ടുവരുന്നത്. ഇരുമുന്നണികളും ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം
നിര്‍ത്താനുള്ള മത്സരമാണ് നടത്തുന്നതും.
വി.എസ്. വിഭാഗത്തിന് ഇപ്പോഴും മേല്‍ക്കൈയുള്ള ജില്ലയാണ്
പത്തനംതിട്ട. പാര്‍ട്ടിയിലെ വിഭാഗീയത ഒരളവുവരെ അവരുടെ
ശക്തികേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ ഇടയാക്കിയെന്നതും
തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണാം.
ഇടുക്കി
മധ്യ തിരുവിതാംകൂറില്‍ ആഞ്ഞടിച്ച യു.ഡി.എഫ്. തരംഗം കൂടുതല്‍
ശക്തിപ്രാപിച്ചതും ഫലമുളവാക്കിയതും ഇടുക്കി ജില്ലയിലായിരുന്നു.
ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ്.
മേല്‍ക്കൈ നേടിയതായി കാണാം. 2006-ലെ നിയമസഭാ
തിരഞ്ഞെടുപ്പില്‍ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്, തൊടുപുഴ
മണ്ഡലങ്ങള്‍ ഇടതുമുന്നണിക്കൊപ്പമായിരുന്നു. ഇടുക്കിമാത്രമാണ്
ഐക്യമുന്നണിയുടെ കുടക്കീഴില്‍ നിന്നത്.
ഇടുക്കിയിലെ മാറ്റം ക്രമാനുഗതമായിരുന്നു. 2006-ലെ നിയമസഭാ
തിരഞ്ഞെടുപ്പില്‍ നേടിയ മുന്‍തൂക്കം 2009-ലെ പാര്‍ലമെന്റ്
തിരഞ്ഞെടുപ്പായപ്പോഴേക്കും ഇടതുമുന്നണിക്ക് കൈമോശം
വന്നുതുടങ്ങിയിരുന്നു. ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന ഈ
ജില്ലയിലെ 52 ഗ്രാമപ്പഞ്ചായത്തുകളില്‍ 44 എണ്ണത്തിലും ഏക
നഗരസഭയായ തൊടുപുഴയിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍
യു.ഡി.എഫ്. ഭൂരിപക്ഷം നേടിയിരുന്നു. ഒരുവര്‍ഷത്തിനുശേഷം തദ്ദേശ
തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഈ മുന്‍തൂക്കം ഒരു പരിധിവരെ
ഐക്യമുന്നണിക്ക് നിലനിര്‍ത്താനായി. എന്നാല്‍ ലോക്‌സഭാ
തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ വോട്ട് ഇരുമുന്നണികള്‍ക്കും
ഇക്കുറി കുറഞ്ഞിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ കാറ്റുമാറി വീശിയതിന് കാരണങ്ങള്‍ പലതാണ്.
കേരളകോണ്‍ഗ്രസ്സുകളുടെ ലയനം ഇവിടെ ഐക്യമുന്നണിക്ക്
ശക്തിപകര്‍ന്നുവെന്നത് കാണാതിരുന്നുകൂടാ. തൊടുപുഴയിലാണ് ഇത്
യു.ഡി.എഫിന് ഏറ്റവും അനുഗ്രഹമായത്. ജോസഫ് ഗ്രൂപ്പ്
എല്‍.ഡി.എഫില്‍ നിന്നപ്പോള്‍ 13,000-ല്‍പ്പരം വോട്ടിന്റെ
ഭൂരിപക്ഷമുണ്ടായിരുന്നത്, അവര്‍ യു.ഡി.എഫില്‍ എത്തിയപ്പോള്‍
ഐക്യജനാധിപത്യമുന്നണിക്ക് 20,000 ല്‍പ്പരം വോട്ടിന്റെ നേട്ടമായി
മാറി.
മൂന്നാര്‍ ഭൂമിപ്രശ്‌നം മുതല്‍ സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍
ഉടലെടുത്ത പടലപ്പിണക്കങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും
പരിഹരിക്കപ്പെട്ടിരുന്നില്ല.
യു.ഡി.എഫിന്റെ സീറ്റ് വിഭജന ഫോര്‍മുല കേരള
കോണ്‍ഗ്രസ്സുകള്‍ക്ക് പൊതുവില്‍ നഷ്ടക്കച്ചവടമായിരുന്നു. 2005-ലെ
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന കേരള കോണ്‍ഗ്രസ്
(ജെ) 89 വാര്‍ഡുകളില്‍ ജയിച്ചിരുന്നു. യു.ഡി.എഫില്‍ നിന്ന കേരള
കോണ്‍ഗ്രസ് (എം) 46 വാര്‍ഡിലും. ഇരു പാര്‍ട്ടികളും യോജിച്ചപ്പോള്‍
136 വാര്‍ഡുകളില്‍ അവര്‍ക്ക് പ്രാതിനിധ്യം കൈവന്നു. എന്നാല്‍
ഇക്കുറി ഒറ്റപ്പാര്‍ട്ടിയായി യു.ഡി.എഫില്‍ നിന്ന് മത്സരിച്ചപ്പോള്‍ 119
സീറ്റില്‍ കേരള കോണ്‍ഗ്രസ്സിന് ഒതുങ്ങേണ്ടിവന്നു. ജോസഫ്
ഗ്രൂപ്പിന്റെ കടന്നുവരവിനോട് കോണ്‍ഗ്രസ് നേതൃത്വം തുടക്കം
മുതല്‍ പുലര്‍ത്തിയ എതിര്‍പ്പ് തിരഞ്ഞെടുപ്പിലും ദൃശ്യമായി.
എസ്.ഡി.പി.ഐ. തൊടുപുഴ നഗരസഭയില്‍ ഒരു വാര്‍ഡില്‍
വിജയിച്ചതും സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണം മൂലമാണ്.
നഗരസഭാ വാര്‍ഡിലേക്ക് എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി ജയിച്ച
വാര്‍ഡില്‍ ന്യൂനപക്ഷ വോട്ടുകള്‍ ആ പെട്ടിയില്‍ വീണെന്നുകാണാം.
അവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് നിസ്സാരവോട്ടുകള്‍ മാത്രമാണ്
ലഭിച്ചത്.
എറണാകുളം
''എറണാകുളം വഴി പോയിട്ടുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍
ഇടതുമുന്നണിക്ക് വോട്ട് ചെയ്യില്ല. റോഡുകളുടെ സ്ഥിതി അത്രയ്ക്ക്
മോശമാണ്.'' തോല്‍വിയുടെ കാരണങ്ങളിലൊന്നായി സി.പി.എം.
സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന ഒരഭിപ്രായമാണിത്. ഒരര്‍ഥത്തില്‍
ഈ വിലയിരുത്തല്‍ ശരിയുമാണ്.
മറ്റൊരു ജില്ലയിലും ജനരോഷം ഇത്രമേല്‍ പ്രതിഫലിച്ചിട്ടുണ്ടാകില്ല.
ഇക്കാര്യത്തില്‍ നഗരവാസികള്‍ക്കൊപ്പം നഗരസഭകളും
പഞ്ചായത്തുകളും പങ്കുചേര്‍ന്നു. വികസനപ്രശ്‌നങ്ങള്‍ക്കൊപ്പം
അടിസ്ഥാന രാഷ്ട്രീയകാരണങ്ങളും വ്യവസായ ജില്ലയുടെ ഭാഗധേയം
മാറ്റിക്കുറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മധ്യതിരുവിതാംകൂറില്‍
പൊതുവായുണ്ടായ ന്യൂനപക്ഷ ഏകീകരണം ഇവിടെയും
ദൃശ്യമായി. ഭരണമുന്നണിയിലെ അനൈക്യം, മുന്‍ തിരഞ്ഞെടുപ്പില്‍
എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്ന ഡി.ഐ.സി.യുടെ മടങ്ങിപ്പോക്ക്,
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെയും സോഷ്യലിസ്റ്റ്
ജനതയുടെയും കൂടുമാറ്റം എന്നിവയൊക്കെ തിരഞ്ഞെടുപ്പില്‍
പ്രതിഫലിച്ചു.
ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളും യു.ഡി.എഫ്. പക്ഷത്ത്
എത്തിയെന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍
തെളിയിക്കുന്നത്. 2006-ലെ നിയമസഭാ തിഞ്ഞെടുപ്പില്‍ ഒമ്പത്
മണ്ഡലങ്ങളില്‍ മുന്നിലെത്തിയ എല്‍.ഡി.എഫിന് ഒരു മണ്ഡലത്തിലും
ലീഡ് നിലനിര്‍ത്താനായില്ല.
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമുതല്‍ തന്നെ ജില്ലയില്‍ മാറ്റം
പ്രകടമായിത്തുടങ്ങി. എന്നാല്‍ ഇപ്പോഴത്തേതിനേക്കാള്‍
ഭേദമായിരുന്നു എല്‍.ഡി.എഫിന്റെ സ്ഥിതി. അന്ന് 11 മണ്ഡലങ്ങള്‍
യു.ഡി.എഫിനൊപ്പം നിന്നു. മൂന്നെണ്ണം ഇടതുമുന്നണിക്കൊപ്പവും.
തദ്ദേശ തിരഞ്ഞെടുപ്പായപ്പോള്‍ 14 മണ്ഡലങ്ങളും
ഐക്യമുന്നണിയിലേക്ക് ചാഞ്ഞു. സാമുദായിക വോട്ടുകളുടെ
കേന്ദ്രീകരണമെന്ന് പറഞ്ഞ് ജില്ലയിലുടനീളം പ്രതിഫലിച്ച ഈ
ജനവികാരത്തെ ഒരുകള്ളിയിലൊതുക്കുന്നത് അവിവേകമാണ്.
വോട്ടര്‍മാരുടെ മനസ്സുമാറ്റത്തിന് ഭരണമുന്നണിയോടുള്ള എതിര്‍പ്പും
ജനങ്ങളില്‍ നിന്ന് അവര്‍ പാലിച്ച അകല്‍ച്ചയും പ്രധാന
കാരണമാണ്. ആ ജനരോഷത്തിലാണ് മൂന്നുപതിറ്റാണ്ടായി
കൈവശംവെച്ചിരുന്ന തൃപ്പൂണിത്തുറ നഗരസഭയും കൊച്ചി
കോര്‍പ്പറേഷനും ഇടതുപക്ഷത്തിന് കൈവിട്ടുപോയത്.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ.
സ്ഥാനാര്‍ഥിയും അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതിയുമായ
അനസ് ജയിച്ചത് യാദൃച്ഛികമല്ല. ന്യൂനപക്ഷ വോട്ടുകള്‍ പ്രതിസന്ധി
ഘട്ടത്തില്‍ ഒരുമിച്ചു ചേര്‍ന്നുവെന്നാണിത് തെളിയിക്കുന്നത്. കൈവെട്ട്
സംഭവത്തിലൂടെ കൈവന്ന പ്രസിദ്ധി ലഘൂകരിച്ചുകൊടുക്കാനുള്ള
ന്യൂനപക്ഷ വിഭാഗങ്ങളുടെ ശ്രമമായിരുന്നു അത്.
എസ്.എന്‍.ഡി.പി.ക്കാരായ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി മുന്നണി
ഭേദമെന്യേ സര്‍ക്കുലര്‍ ഇറങ്ങിയെന്നത് മറ്റൊരു പ്രത്യേകത.
അങ്കമാലി, പെരുമ്പാവൂര്‍ മേഖലയില്‍ സി.പി.എം- സി.പി.ഐ. തര്‍ക്കം
സൗഹൃദ മത്സരങ്ങളില്‍ കൊണ്ടെത്തിച്ചു. നിലവിലുള്ള ഭരണത്തോട്
ജനങ്ങള്‍ പ്രതികരിക്കുന്നതെങ്ങനെയെന്ന് നോക്കുക. ആലുവയില്‍ ചില
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ വീണ്ടും മത്സരിച്ചപ്പോള്‍
കിട്ടിയത് 50 വോട്ടില്‍ താഴെ മാത്രം. ഇത് ഒരു ഉദാഹരണം മാത്രം.
ജോസഫ് ഗ്രൂപ്പ് യു.ഡി.എഫിലേക്കുവന്നത് കിഴക്കന്‍ മേഖലകളില്‍
മുന്നണിക്ക് ഗുണം ചെയ്തുവെന്ന് കാണാം.
.........................................................................................
തിരുത്ത്