മുഖ്യമന്ത്രിയായിരിക്കെ 2013 ൽ ആയിരുന്നു ഈ ‘പരിശുദ്ധ’ നിയമനം. കാസർകോട് ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫിലെ പി കരുണാകരനോട് രണ്ടു തവണ പരാജയപ്പെട്ടതോടെ ആശ്വാസമെന്നനിലയിലാണ് വിസി പദവി നൽകിയത്. എയ്ഡഡ് സ്ഥാപനമായ കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ എന്നതുമാത്രമായിരുന്നു അക്കാദമിക് യോഗ്യത.
പിഎച്ച് ഡി നേടിയതിലെ ക്രമക്കേടും പുറത്തുവന്നു. എംഫിൽ ഉള്ളവർ 48 മാസംകൊണ്ട്പൂ*ർത്തിയാക്കേണ്ട പിഎച്ച് ഡി, എംഫിൽ ഇല്ലാത്ത ഖാദർ മാങ്ങാട് 32 മാസം കൊണ്ട് പൂർത്തിയാക്കിയെന്നതും വിവാദമായി.
താവക്കര ക്യാമ്പസിലെ ലൈബ്രറി നിർമാണത്തിലുണ്ടായ
അഴിമതിയും സാമ്പത്തിക ക്രമക്കേടും ചർച്ചയായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർഥിയായി ഇദ്ദേഹത്തെ പരിഗണിച്ചിരുന്നു.
ലീഗ് നേതാവിനെ കലിക്കറ്റ്വിസിയാക്കാനും ശ്രമം
മലപ്പുറം > കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ
കാലത്ത് കലിക്കറ്റ്സർവകലാശാല വൈസ് ചാൻസലറാക്കാൻ തീരുമാനിച്ചത് ലീഗ് നേതാവായ മുൻ പഞ്ചായത്ത്