You are on page 1of 1

മുടിയെട്ടും കോർത്ത് കെട്ടി വിരൽ‍നൂറാൽ‍കാറ്റൊതുക്കി വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌

എന്റെ തുഴത്തണ്ടിൽ‍താളമിട്ട്‌തുടിക്കുന്നോള്‌!! കരിങ്കക്കാ മുകിൽ‍കൂട്ടം അമരത്തും അണിയത്തും തടം


തിങ്ങി മെല്ലെയങ്ങനെ തുഴഞ്ഞ്‌പോകെ!! എന്റെ ജലക്കൂട്ടേ നിറക്കൂട്ടേ നിറഞ്ഞ്‌നില്ല്‌! ദൂരെ
പകലോന്റെ പള്ളിവേട്ടക്കൊരുങ്ങി നില്ല്‌!! അഴുക്ക തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച്‌റാണി
കിലുക്കത്തിൽ‍നടകൊള്ളും പൂ നിലാവത്ത്‌! ഉറക്കത്തിൽ‍ഉണരുന്നു തിരുനല്ലൂര്‌നിന്റെ മടിക്കുത്തിൽ‍
തൊഴിൽ‍പ്പാട്ടിൻ‍തിരപ്പൂഞ്ചൂചൂര് മഴക്കോളിൽ‍പിറക്കുന്ന നറുംകുഴലി ജലശീലക്കപ്പുറത്തെ മണൽ‍കണ്ണാടി
ഇവ തമ്മിൽ‍കൊളുത്തുന്ന നിഴൽ‍കൂമ്പാരം പ്രാച്ചിക്കരഞ്ഞാണം വിളക്കുന്ന വെയിൽ‍കിന്നാരം
വീരഭദ്രൻ‍കണ്ടു നിൽ‍ക്കെ കുളിച്ചു വന്ന.. ഉരുക്കൾ‍ക്കായി വെറും മണ്ണിൽ‍ഉരുണ്ടുരുണ്ട‌... ഒടുക്കം നിൽ‍
ക്കുവാൻ‍വയ്യാതവരെ വിറ്റ്‌.. കയർ‍ചുറ്റിൽ‍കാലുടക്കീ ദ്രവിച്ചുനിന്ന ഇറച്ചിക്ക്‌കള്ളുമായി തിരിക്കും
നിന്റെ തെറിച്ച മക്കളോടമ്മേ പൊറുത്തൂ നില്ല്‌!! മുഖം പൊള്ളിച്ചെറിഞ്ഞ പെൺ‍ശവത്തെ കുത്തി..
മറുതീരത്തണക്കുന്നോരിടവക്കാറ്റേ... മറു തായ്‌ക്ക്‌പിറന്നോരാ ചെറ്റകൾ‍ശൃംഖരിക്കുന്ന തുരുത്തിന്മേൽ‍
കരുത്തിന്റെ കയ്യൊളിപ്പിക്ക്‌.. ദൂരെ പ്രേത ബാധ ഏറ്റപോലെ രാത്രി വണ്ടി കൂകിടുമ്പോൾ‍പാലവും
കേളനും തീരെ കുലുങ്ങുന്നില്ല.!!! പെരുമൺ‍തേരു കാണാനായി വെള്ളിമൺ‍കാറ്റ്‌.. പനിക്കുന്ന
പ്രാക്കുളത്തെ പ്രാക്കളോടൊത്ത്‌.. നേരമുച്ച തിരിഞ്ഞപ്പോൾ തിരിക്കുന്നുണ്ടേ!! കൂടെ വണ്ടി മുങ്ങി
മരിച്ചോരും പറക്കുന്നുണ്ടേ... നയത്തിൽ‍ചങ്ങാടമേറി കടവൂരേക്ക്‌... പകൽ‍തോരും മുൻപ്‌പോകും
കോൽകുതിരക്ക്‌... ആളകമ്പടിയായി നിൽ‍ക്കും പരുന്തിൻ‍കണ്ണിൽ‍നിന്റെ ഓളമല്ലൊ തുളുമ്പുന്നു
കറുമ്പിക്കോതെ!! വിങ്ങും താളമായി ചര്‌രോ....പര്‌രോ.... ചിലക്കുമ്പോൾ വിളിക്കമ്പോൾ‍കാഞ്ഞിരോട്ടും
കരിമീന്റെ തൃക്കളിയാട്ടം!!! കരിക്കും വെള്ളക്കയും പെയ്‌തൊഴിഞ്ഞ തെങ്ങിൽ‍കരിഞ്ചെല്ലി
കാവലേൽക്കും പാതിരാവത്ത്‌... കടും പാറാൻ‍മധുവൂറ്റി തൊഴിച്ച തൊണ്ണാൻ‍.. നെരിപ്പോട്‌മാടനെയ്‌ത
വടിയിൽ‍കുത്തീ... കായൽ‍ത്രസിക്കുമ്പോൾ‍ചിങ്ങരാവേ കത്തിച്ച്‌നില്ല്‌... ദുരവസ്ഥക്കവിയേ നീ ഒടുക്കം
കണ്ടൂ... ഗുരുവിന്റെ അരുൾ‍പൂക്കും വരക്കം കണ്ടൂ.. വയൽ‍പെറ്റ ധന്യമാർ‍ക്ക്‌‌റൗക്കയും സ്‌നേഹവും
പേറി വില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു.. മണ്ണി‌ൽ‍കുരുത്തോന്‌നടക്കാനും പഠിക്കാനും ധരിക്കാനും
കുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ... ഒരിക്കൽ‍സാമ്പ്രാണിക്കോടിക്കടുത്ത്‌വച്ച്‌.. മടികണ്ട് നടുക്കു
ഞാനിറങ്ങീ നിന്നൂ.. ആഴമെല്ലാം ഒളിപ്പിച്ച്‌കൊതിപ്പിച്ചോളെ.. നിന്റെ പൂ വയറ്റിൽ പിറവികൊണ്ട
തൊഴില്‍തേടി പടക്കെല്ലാം പോർ‍വിളിക്കാൻ‍ഞണ്ടുവേണം കൂന്തലും വേണം!!!!! കണ്ടവർ‍ക്ക്‌
പിറന്നോനെ കാട്ടുമാക്കാൻ‍കടിച്ചോനെ.. കടവിൽ‍കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ.... പാടി തിമിർ‍
ത്ത ബാല്യകാലത്തിൻ‍നതോന്നത നനഞ്ഞുപോയി.. കുരിച്ചിൽ‍കുത്തിയെൻ‍തൊണ്ട അടഞ്ഞു
പോയീ... കരയെല്ലാം കരിയുമ്പോൾ‍കരയുന്നോളേ.. ചീനവലക്കുള്ളിൽ‍ചൂളയിട്ട്‌ചിരിക്കുന്നോളെ..
ജയപാല പണിക്കർ‍ക്ക്‌ലഹരിക്കായി ഇളം നീല, ചുവപ്പ്‌പച്ചയും ചാലിച്ചൊരുക്കിയോളേ....
ആഴിക്കഴുത്തിൽ‍നീ നഖത്തുമ്പാൽ‍തൊടുമ്പോള്‍ഞാനുമെൻ‍നോവും മഹാലോകം
തൊട്ടതായിട്ടറിയുന്നുണ്ടേ... മുടിയെട്ടും കോർ‍ത്ത്‌കെട്ടി വിരൽ‍നൂറാൽ‍കാറ്റൊതുക്കി വിരിഞ്ഞങ്ങനെ
തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌എന്റെ തുഴത്തണ്ടിൽ‍താളമിട്ട്‌തുടിക്കുന്നോള്‌!! എന്റെ തുഴത്തണ്ടിൽ‍
താളമിട്ട്‌തുടിക്കുന്നോള്‌!!
Show less

You might also like