You are on page 1of 2

10/27/21, 3:49 PM മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം; ഉപസമിതി രൂപീകരണം നിയമവിധേയം -കേന്ദ്ര ജല കമ്മീഷ…

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം;


ഉപസമിതി രൂപീകരണം നിയമവിധേയം
-കേന്ദ്ര ജല കമ്മീഷൻ
Mar 4, 2021, 01:41 PM IST A
A
A
# ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്

മുല്ലപ്പെരിയാർ ഡാം സ്പിൽവേ | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി

പ്രളയവും, ഭൂചലനവും അതിജീവിക്കാൻ അണക്കെട്ട്


പ്രാപ്തം
ഒറ്റനോട്ടത്തിൽ
ഉപസമിതി ഏകപക്ഷീയമോ നിയമവിരുദ്ധമോ അല്ല

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണകെട്ട് ഘടനാപരമായി സുരക്ഷിതമാണെന്ന് കേന്ദ്ര ജല കമ്മീഷൻ. പ്രളയവും,


ഭൂചലനവും അതിജീവിക്കാൻ അണക്കെട്ട് പ്രാപ്തമാണെന്നും വ്യക്തമാക്കി കമ്മീഷൻ സുപ്രീം കോടതിയിൽ
സത്യവാങ്മൂലം ഫയൽ ചെയ്തു. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചത്
ഏകപക്ഷീയമായോ നിയമവിരുദ്ധമായോ അല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര ജലകമ്മീഷൻ ഡെപ്യുട്ടി ഡയറക്ടർ നിതിൻ കുമാർ ആണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ
ചെയ്തത്. വിശദമായ പരിശോധനകൾക്ക് ശേഷം ആണ് സുപ്രീം കോടതി രൂപീകരിച്ച ഉന്നത അധികാര സമിതി
അണക്കെട്ട് സുരക്ഷിതം ആണെന്ന് കണ്ടെത്തിയത് എന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി
ഭരണഘടന ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ മേൽനോട്ട സമിതി അണക്കെട്ടിന്റെ സുരക്ഷ
വിലയിരുത്തുന്നുണ്ട്. 

മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടന ബെഞ്ച് രൂപീകരിച്ച മേൽനോട്ട


സമിതിക്ക് എതിരെ സമർപ്പിച്ച റിട്ട് ഹർജിയിൽ ആണ് കേന്ദ്ര ജല കമ്മീഷൻ മറുപടി സത്യവാങ്മൂലം ഫയൽ
ചെയ്തിരിക്കുന്നത്. ഉപസമിതി രൂപീകരണം ഭരണഘടന ബെഞ്ചിന്റെ വിധിക്ക് വിരുദ്ധം അല്ലെന്ന് കേന്ദ്ര ജല
X
കമ്മീഷൻ സത്യവാങ് മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കുന്നതിന് വേണ്ടി
ആണ്  പ്രാദേശികം ആയി പ്രവർത്തിക്കുന്ന എൻജിനീയർമാർ ഉൾപ്പെടുന്ന ഉപസമിതിക്ക് രൂപം നൽകിയത്.
മേൽനോട്ട സമിതി അധികാരങ്ങൾ ഉപസമിതിക്ക് കൈമാറിയിട്ടില്ല എന്നും കേന്ദ്ര ജല കമ്മീഷൻ
സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. 

https://www.mathrubhumi.com/news/india/mullaperiyar-dam-central-water-commission-kerala-tamil-nadu-1.5488742 1/2
10/27/21, 3:49 PM മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം; ഉപസമിതി രൂപീകരണം നിയമവിധേയം -കേന്ദ്ര ജല കമ്മീഷ…
കോതമംഗലം സ്വദേശി ഡോക്ടർ ജോ ജോസഫും, കോതമംഗലം ബ്ളോക്ക് പഞ്ചായത്തിലെ അംഗങ്ങൾ ആയ ഷീല
കൃഷ്ണൻകുട്ടി, ജെസ്സി മോൾ ജോസ് എന്നിവരാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നത്. മേൽനോട്ട
സമിതിയുടെ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തി ആണ് തമിഴ് നാട് സർക്കാർ രേഖപെടുത്തിയിരിക്കുന്നത്.

2019 മെയ് മാസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ വച്ച് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഗേറ്റ് ഓപ്പറേഷൻ
ഷെഡ്യൂളിന് അന്തിമ രൂപം നൽകിയിരുന്നു. കാവേരി ടെക്നിക്കൽ സെൽ തയ്യാർ ആക്കിയ പരിഷ്കരിച്ച റൂൾ
കേർവിനെ സംബന്ധിച്ച് കേരളത്തിന്റെ അഭിപ്രായം തേടിയിട്ട് ഉള്ളതായും കേന്ദ്ര ജല കമ്മീഷൻ സുപ്രീം കോടതിയെ
അറിയിച്ചു. ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും, റൂൾ കേർവിന്റെ കരടും ലഭിച്ചാൽ അതിന് മേലുള്ള അഭിപ്രായം
അറിയിക്കാൻ കഴിയുകയുള്ളു എന്നായിരുന്നു കേരളം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. അന്തിമ
ഓപ്പറേഷൻ ഷെഡ്യൂൾ തയ്യാർ ആകുന്നതിന് മുമ്പ് മുല്ലപ്പെരിയർ അണക്കെട്ടിന്റെ കീഴ് ഭാഗത്ത്  താമസിക്കുന്നവരുടെ
സുരക്ഷ മേൽനോട്ട സമിതി കണക്കിലെടുക്കണം എന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത
സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. 

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചതിന് എതിരെ കേരള


കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മരുമകൻ ഡോക്ടർ ജോ ജോസഫ് നൽകിയ റിട്ട് ഹർജി സുപ്രീം കോടതി
അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും.  ഇതിന് മുന്നോടി ആയാണ് കേന്ദ്ര ജല കമ്മീഷൻ സുപ്രീം കോടതിയിൽ
സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.

Share on

Like 9

https://www.mathrubhumi.com/news/india/mullaperiyar-dam-central-water-commission-kerala-tamil-nadu-1.5488742 2/2

You might also like