You are on page 1of 7

“ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം…

വ്രണിതമാം കണ് ഠത്തില് ഇന്നു നോവിത്തിരി കുറവുണ്ട്

വളരെ നാള് കൂടി ഞാൻ നേരിയ നിലാവിന്റെ

പിന്നിലെ അനന്തതയിലലലിയും

ഇരുൾ നീലിമയിൽ

എന്നോ പഴകിയൊരോർമ്മകൾ

മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ

ഇന്നൊട്ട് കാണട്ടെ, നീ തൊട്ടു നില്‍ക്കു”

അപരിഹാര്യമായ ദുർവിധി അർബുദത്തിന്റെ രൂപത്തിൽ കടന്നു വന്നപ്പോൾ


എഴുതിയതാണ് സഫലമീ യാത്ര എന്ന കവിതയെന്നു കവിയുടെ മകൻ സ്മരിക്കുന്നുണ്ട് .
കോഴിക്കോട് മെഡിക്കൽ കോളേജിൽ തൊണ്ടയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞു തിരുവനന്തപുരം റീജ്യണൽ
കാൻസർ സെന്ററിൽ റേഡിയേഷൻ ചികൽസയി ലായിരുന്ന ശ്രീ എൻ .എൻ കക്കാട്
ജീവിതത്തിലേക്ക് മടങ്ങി വന്നു വീണ്ടും കവിതകൾ എഴുതി .

വ്രണിതമായ കണ്ഠത്തിലെ നോവ് കുറഞ്ഞപ്പോൾ വളരെ നാൾ കൂടി, നേരിയ നിലാവും


ഇരുൾ നീലിമയും വിറയ്കുന്ന താരകളും പകരുന്ന കാഴ്ച സഹർഷം നുകരുന്ന ചിത്രം വേദനയിൽ
നിന്നുള്ള മോചനം- വിശേഷിച്ചും ,ജീവിതാന്ത്യത്തെ അനിവാര്യമായ യാഥാർഥ്യമായി നേർക്കുനേർ
കണ്ടുകൊണ്ടിരുന്ന വരുടെ ജീവിതസൗഖ്യത്തിനു എത്ര വലുതാണ് എന്ന സന്ദേശം തരുന്നു .രണ്ടു
ദിവസം മുൻപ് , ജനുവരി 15 നു പാലിയേറ്റീവ് കെയർ ദിനം ആയി കേരളത്തിൽ ആചരിക്കപ്പെട്ടു.

എന്താണ് PALLIATIVE കെയർ?

ദീർഘകാലം നീണ്ടു നിൽക്കുന്ന ,ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന ഏതൊരു


രോഗിക്കും നൽകുന്ന സമ്പൂർണവും ക്രിയാത്മകവും ആയ പരിചരണം ആണ് Palliative Care* .
ഇത്തരക്കാർക്ക്, വേദന നിവാരണം ഉൾപ്പെടെ രോഗപീഡകളിൽ നിന്ന് മോചനം നൽകി ജീവിതം
പരമാവധി ക്ലേശരഹിതമായി മുന്നോട്ട് കൊണ്ടുപോകുവാനും ദിനരാത്രങ്ങൾ സാധാരണ ജീവിതം
കണക്കു യാതനരഹിതം ആക്കുവാനും യത്നിക്കുന്നു . പാലിയേറ്റീവ് ചികിത്സ നിർദേശിക്കപ്പെടുന്ന
എല്ലാവരും മരണം വിധിക്കപ്പെട്ടവരാണ് എന്ന ഒരു തെറ്റിധാരണയും വ്യാപകം ആയിട്ടുണ്ട്.
ശാസ്ത്രം എന്നതിനും മുകളിൽ സ്നേഹവും ആർദ്രതയും സഹാനുഭീതിയും നിറഞ്ഞ ഒരു പ്രസ്ഥാനം
ആണ് palliative care

അൽപ്പം ചരിത്രം

മരണാസന്നരായ രോഗികൾക്ക് ശാരീരകവും മാനസികവും വൈകാരികവും ആയ സൗഖ്യം


ലക്ഷ്യമിട്ടു തുടങ്ങിയ hospice കളാണ് ഇന്നത്തെ palliative care പ്രസ്ഥാനത്തിന്റെ മുന്നോടി. St
Christophers hospice എന്ന ലോകത്തിലെ ആദ്യ പാലിയേറ്റിവ് ഹോസ്പിസ് UK യിൽ 1967 ഇൽ
സ്ഥാപിച്ചത് ഡെം സിസിലി സോണ്ടേഴ്സ് എന്ന ഡോക്ടർ ആയിരുന്നു. മരണത്തോടും
മരണാസന്നരോടും സമൂഹത്തിനുള്ള മനോഭാവം ആ സമൂഹത്തെ കുറിച്ച് ഒരു പാട് നമുക്ക് പറഞ്ഞു
തരും എന്ന് അവർ ഓർമിപ്പിച്ചു .നല്ല മരണം എന്ന ആശയം വളരെ പഴയതെങ്കിലും ഒരു
ശാസ്ത്രമെന്ന നിലയ്ക്ക് പ്രചാരം നേടി തുടങ്ങി.

Dr. Elisabeth Kubler-Ross മരണാസന്നരെ കുറിച്ച് നടത്തിയ പഠനങ്ങൾ


പ്രസിദ്ധീകരിക്കപ്പെട്ടതും ഈ വിഷയത്തിലേക്കു കൂടുതൽ ശ്രദ്ധ പതിക്കാനിടയാക്കി .നിഷേധം
,ക്രോധം ,വില പേശൽ ,വിഷാദം ,രാജിയാകൽ എന്നീ അഞ്ചു ഘട്ടങ്ങളിലൂടെ മരണാസന്നരുടെ
ദുഃഖാവസ്ഥ കടന്നു പോകുന്നു എന്ന് ആ മനശ്ശാസ്ത്രജ്ഞ വിലയിരുത്തി.

Palliative care ഇന്ന് മരണാസന്നർക്കു ശിഷ്ട ജീവിതം ക്ലേശ രഹിതമാക്കാൻ മാത്രമല്ല നൽകുന്നത്
,അനിയന്ത്രിതമായ രോഗപീഡകളിൽ ,രോഗത്തിന്റെ ഏതു ദശയിലും ഉപയോഗിക്കുന്നുണ്ട് .

സാന്ത്വനപരിചരണവും കേരളവും

എൺപതുകളുടെ തുടക്കത്തിൽ ആണ് palliative care ഭാരതത്തിൽ വേര് പിടിച്ചു


തുടങ്ങുന്നത് ., 1986 ഇൽ, ശാന്തി അവേഡ്നാ സദൻ എന്ന ഹോസ്പിസ് മുംബൈയിൽ
സ്ഥാപിക്കപ്പെട്ടതും 1994 ൽ ഇന്ത്യൻ അസ്സോസിയേഷൻ ഫോർ പാലിയേറ്റീവ് കെയർ
രൂപീകൃതമായതും ഈ പ്രസ്ഥാനത്തിന്റെ പ്രാരംഭമായി കണക്കാകാം . അവിടുന്നിങ്ങോട്ട്
നോക്കിയാൽ ചില പ്രധാന നഗരങ്ങളിലെ ആശുപത്രികൾ മാറ്റി നിർത്തിയാൽ PALLIATIVE
CARE വളർന്നത് കേരളത്തിൽ ആണ് എന്ന് നിസ്സംശയം പറയാം..

ഭാരതം മുഴുവൻ എടുത്താൽ ഒരു ശതമാനം ജനതയ്ക്കു മാത്രം ആണ് പാലിയേറ്റീവ്


പരിചരണം ലഭിക്കുന്നത് . ജീവിതാന്ത്യത്തിലെ പരിചരണം കണക്കിലെടുത്തു മരിക്കുവാൻ ഏറ്റവും
മികച്ച രാജ്യങ്ങടെയും ഏറ്റവും മോശം രാജ്യങ്ങളുടെയും ലിസ്റ്റിൽ ഒട്ടും അഭിമാനകരമായ
അവസ്ഥയിൽ അല്ല ഭാരതം .2010 നെ അപേക്ഷിച്ചു സ്ഥിതി മെച്ചപ്പെടുത്തിയ ഭാരതം 80
രാജ്യങ്ങളുടെ പട്ടികയിൽ 67 ആം സ്ഥാനത്താണ് .

ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും അപ്രാപ്യതയും ,ഉയർന്ന ജനസാന്ദ്രത ,


ഭൂപ്രകൃതി ഉണർത്തുന്ന വെല്ലുവിളികൾ,നാർക്കോട്ടിക് സ്വഭാവം ഉള്ള വേദനാസംഹാരികളുടെ
ലഭ്യതക്ക് നിയമപരമായ തടസ്സങ്ങൾ ,ഭരണനേതൃത്വത്തിന്റെ നയപരവും സാമ്പത്തികവും ആയ
പിന്തുണയുടെ അഭാവം എന്നിങ്ങനെ ഒരു പാട് ഘടകങ്ങൾ ഇതിൽ ഉണ്ട് .

കേരളം ഇവിടെയും വികസിത രാജ്യങ്ങളോട് കിട പിടിക്കുന്നു. രാജ്യത്തിലെ പാലിയേറ്റീവ്


പരിചരണ കേന്ദ്രങ്ങളിൽ മൂന്നിൽ രണ്ടും കേരളത്തിൽ ആണ്. 1993 ഇൽ കോഴിക്കോട്,
Dr .സുരേഷ് കുമാർ ,Dr.രാജഗോപാൽ മുതലായവരുടെ നേത്ര്യത്വത്തിൽ pain and palliative care
society (PPCS) ആരംഭിച്ചു. ഗവണ്മെന്റ് ആശുപത്രികളിലെ രോഗികൾക്ക് പാലിയേറ്റിവ് കെയർ
നൽകുക എന്നതായിരുന്നു ഉദ്ദേശം. ചിലവ് കുറഞ്ഞതും ,സമൂഹാധിഷ്ഠതവും സുസ്ഥിരവും ആയ
neighbourhood network for palliative care (NNPC) എന്ന ആശയത്തിന്മേലാണ് കേരളത്തിലെ
palliative കെയർ മുന്നേറിയത്. പരിശീലനം ലഭിച്ച തദ്ദേശീയരായ സന്നദ്ധപ്രവർത്തകരടങ്ങിയ
ഒരു സംഘം ആണതിന്റെ ശക്തി . ഡോക്ടറും, നഴ്സും, സാമൂഹികപ്രവർത്തകരും നാട്ടുകാരായ
ഒരുപാട് സന്നദ്ധപ്രവർത്തകരും ഉണ്ടാവുന്ന ഈ മോഡൽ ലോകാരോഗ്യ സംഘടനയുടെ
പ്രശംസയ്ക്ക് പാത്രമായ ഒന്നാണ് . Pallium india പോലുള്ള ട്രസ്റ്റുകളുടെ സജീവമായ ഇടപെടലും
എടുത്തു പറയേണ്ടതാണ്.

ഇന്ത്യയിൽ ആദ്യമായി 2008 ൽ കേരളാ ഗവണ്മെന്റ് പാലിയേറ്റീവ് കെയർ പോളിസി പ്രഖ്യാപിച്ചു.


ആരോഗ്യകേരളം പോലുള്ള പദ്ധതികൾ വഴി ഇത് പൊതുജനാരോഗ്യവുമായി വിജയകരമായി
ബന്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്..തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങൾ വഴി നടപ്പിലാക്കുന്ന ഹോം കെയർ (വീട്ടിൽ നടത്തുന്ന അടിസ്ഥാന പരിചരണം )മുതൽ
മുകളിലോട്ടു മൂന്നു തട്ടുകളായുള്ള പ്രവർത്തന രൂപ രേഖയാണ് ഇതിനുള്ളത് .

താരതമ്യേനെ പിന്നോക്ക ജില്ലകളായി കരുതപ്പെടുന്ന ഇടുക്കി ,വയനാട് ,മലപ്പുറം പോലുള്ള


ജില്ലകൾ ഈ ദിശയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത് ക്രിയാത്മകമായ സമൂഹ ഇടപെടൽ
,കർമബോധമുള്ള നേതൃത്വം ,നയപരമായ പിന്തുണ നൽകുന്ന ഭരണം എന്നിവയെല്ലാം ആണ്
കേരളത്തിലെ വിജയത്തിന് ഈ പിന്നിൽ .ഇന്ന് ഒരു വൻ ജനകീയ പ്രസ്ഥാനം ആണ്
കേരളത്തിലെ PALLIATIVE CARE ശൃംഖല

എന്താണ് PALLIATIVE CARE ൽ നടക്കുന്നത്

അതികഠിനമായ രോഗപീഢയാൽ ബുദ്ധിമുട്ടുന്ന രോഗിയോടും കുടുംബത്തോടും സംസാരിച്ചു


യാതനകളുടെ തീവ്രത മനസ്സിലാക്കുകയാണ് ആദ്യ പടി . ഇതിൽ സോഷ്യൽ വർക്കർ ,സന്നദ്ധ
പ്രവർത്തകർ എന്നിവരും വലിയ പങ്കു വഹിക്കുന്നു ..

പഴകിയതും പടർന്നതുമായ കാൻസർ , ഭേദമാകാത്ത പക്ഷാഘാതം ,ഗുരുതരമായ ഹൃദയ


/വൃക്ക/ ശ്വാസകോശ രോഗങ്ങൾ ,സാധാരണ ജീവിതത്തിലേക്കു മടങ്ങിവരവ് ദുഷ്കരമായ രീതിയിൽ
തലച്ചോറിനും സ്പൈനൽ കോർഡിനും ക്ഷതമേൽകുന്ന പരിക്കുകൾ ,എയിഡ്സ് രോഗികൾ
,തളർച്ചാ രോഗങ്ങൾ പിടി പെട്ടവർ തുടങ്ങിയവരാണ് മിക്കപ്പോഴും ഇത് വേണ്ടി വരുന്നവർ.

രോഗിയുടെ വേദനയുടെ കാഠിന്യം അനുസരിച് മോർഫിൻ ഉൾപ്പെടെയുള്ള


വേദനസംഹാരികൾ കൃത്യമായ അളവിൽ വിദഗ്ധ നിരീക്ഷണത്തിൽ ഉപയോഗിക്കപ്പെടുന്നു .
പാർശ്വഫലങ്ങൾ ഉളവാക്കാവുന്ന ഇത്തരം ഉപാധികൾ സൂക്ഷ്മനിരീക്ഷണത്തിലാണ് നൽകുന്നത് .
വേദനാസംഹാരത്തിൽ മാത്രമൊതുങ്ങന്നതല്ല മിക്കപ്പോഴും ഇവരുടെ യാതനകൾ .

ശ്വാസം മുട്ട് ,ഛർദി ,തുടര്ച്ചയായി കിടക്കുന്നവർക്കുണ്ടാകുന്ന വ്രണങ്ങൾ ,മലബന്ധം


,മൂത്രതടസ്സമെന്നിങ്ങനെ പലതരം യാതനകൾ …

യാതനകൾ ദുസ്സഹമാകുന്നത് പരിചരിക്കാൻ ആളില്ലാതെ വരുമ്പോഴാണ് എന്നാണ് ആദ്യ


പാലിയേറ്റിവ് ഹോസ്പിസ് UK യിൽ സ്ഥാപിച്ച ഡെം സിസിലി സോണ്ടേഴ്സ് പറഞ്ഞിട്ടുള്ളത്.
ഇത്തരം വ്യഥകളെല്ലാം സുഖപ്പെടുത്താനുള്ള ശ്രമങ്ങളിൽ ജോലി അവസാനിക്കുന്നില്ല
.ശാരീരികമായ വ്യഥകൾ പോലെ മുറിവുണ്ടാക്കുന്നതാണ് മാനസികവും സാമൂഹികവും ആയ
വ്യസനങ്ങളും വ്യഥകളും. ഇവയിലെല്ലാം ക്രിയാത്മകമായി ഇടപെടുന്നതാണ് സാന്ത്വന
പരിചരണം.

വഴിവിളക്കുകളും വൈതരണികളും
ലോകമെമ്പാടും ആവശ്യക്കാരിൽ 14 ശതമാനത്തിനു മാത്രമേ palliative care ലഭ്യമാകുന്നുള്ളൂ എന്ന്
ലോകാരോഗ്യസംഘടന കണക്കുകൾ ചൂണ്ടികാണിക്കുന്നു .

വേദനയിൽ നിന്നും പീഡകളിൽ നിന്നും മോചനം നേടുക എന്ന രോഗിയുടെ ആവശ്യത്തിന്


വൈദ്യലോകം അടങ്ങിയ സമൂഹം വേണ്ടത്ര മുൻഗണന നൽകിയിട്ടുണ്ടോ എന്നത് സംശയകരം
ആണ് . വ്യക്തമായ ദേശിയ സാന്ത്വന പദ്ധതിയോ നയമോ പോലും മിക്ക രാജ്യങ്ങളിലും നിലവിൽ
ഇല്ല

National Program for Palliative Care എന്ന ദേശീയ ആരോഗ്യ പദ്ധതി ഈ ദിശയിൽ വൈകിയ
വേളയിലെങ്കിലും നമ്മുടെ രാജ്യം രൂപം നൽകിയിട്ടുണ്ടെങ്കിലും ഇനിയും വളരെയേറെ
ചെയ്യാനിരിക്കുന്നു . മോർഫിൻ പോലുള്ള മരുന്നുകളുടെ ലഭ്യതയും പ്രാപ്യതയും നിയമ പ്രകാരം
വളരെ ദുഷ്കരമാകുന്ന അവസ്ഥയാണ് മറ്റൊരു വെല്ലുവിളി . നിയമ ഭേദഗതിയിലൂടെ അവസ്ഥ
മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ ഒഴിച്ച് സ്ഥിതി ഇപ്പോഴും
ആശാവഹമല്ല .മെഡിക്കൽ വിദ്യാഭ്യാസത്തിൽ PALLIATIVE CARE പാഠങ്ങൾ ഉൾപെടുത്തുക
എന്നതും ഒരു ചികിത്സാ രീതി എന്ന നിലയിൽ സാന്ത്വന പരിചരണം ശാസ്ത്രീയമായി വളർച്ച
നേടാൻ ആവശ്യമാണ് .PALLIATIVE CARE ൽ MD യും CANCERPAIN മാനേജ്മന്റ് ൽ DM
കോഴ്സുകളും ചില മുൻനിര സ്ഥാപനങ്ങളെങ്കിലും ആരംഭിച്ചിട്ടുണ്ട് എന്നത് ശുഭ പ്രതീക്ഷയേകുന്നു.

സഫലമീ യാത്ര

എഴുപതുകളിൽ കാൻസർ രോഗിയായ ആനന്ദ് ആയി വെള്ളിത്തിരയിൽ പകർന്നാടിയ


രാജേഷ് ഖന്നയുടെ കഥാപാത്രം കാൻസർ ചികിത്സകനായ ബച്ചന്റെ ഡോക്ടർ ഭാസ്കർ എന്ന
ബാബു മൊശായിയോട് പറയുന്ന പ്രശസ്തമായ ഡയലോഗ് ഉണ്ട് ,

‘ജീവിതം വലുതായിരിക്കുന്നതിലാണ് കാര്യം മൊശായി, നീണ്ടതായിരിക്കുന്നതിലല്ല “

ജീവിതത്തിന്റെ വലുപ്പത്തെ ഇടുക്കുന്ന എല്ലാ വ്യഥകളിൽ നിന്നും വ്യസനങ്ങളിൽ നിന്നും


ഗുരുതരമായ രോഗങ്ങളുള്ളവരെ നമുക്ക് പരിചരിക്കാം .അവരുടെ യാത്ര സഫലം മാത്രം അല്ല
സുഖകരവും ആയി തീരട്ടെ.

(*എന്നടയാളപ്പെടുത്തിയ വാചകത്തിനു കടപ്പാട് – Dr.പ്രശാന്ത് .സി .വി, Palliative care


expert,RCC, Thiruvananthapuram)

സ്‌നേഹത്തിന്റെയും കരുതലിന്റെയും പനിനീരുറവ മലയാളത്തിന്റെ മനസ്സിൽ വറ്റിയിട്ടില്ലെന്നു


വിളംബരം ചെയ്യുകയ...

എന്താണ് സാന്ത്വന പരിചരണം?

ഡോ. ഇ. ദിവാകരന്‍

(ഡോ. ഇ. ദിവാകരനുമായുള്ള സംവാദത്തിന്റെ ഒന്നാം ഭാഗം)

ആധുനിക വൈദ്യശാസ്ത്രത്തിൽ സാന്ത്വന പരിചരണം എന്നതുകൊണ്ട്

എന്താണർത്ഥമാക്കുന്നത്?
1990 ൽ ലോകാരോഗ്യ സംഘടന പാലിയേറ്റീവ് കെയറിന് ഒരു നിർവചനം
നല്കുകയുണ്ടായി. മാറ്റിയെടുക്കാൻ പറ്റാത്ത ഘട്ടത്തിലെത്തിയ രോഗികളെയും അവരുടെ
കുടുംബത്തേയും സമ്പൂർണ്ണമായും ക്രിയാത്മകമായും പരിചരിക്കുന്ന ഒരു രീതി എന്നാണ് ആ
നിർവചനം. ആധുനിക വൈദ്യശാസ്ത്രം ശീലിച്ചു പോന്ന ഒരു പരിചരണരീതിയിൽ നിന്നും
വ്യത്യസ്തമായിരുന്നു ഇത്.

നമുക്കാനിർവചനത്തെ ഒന്നു വിശകലനം ചെയ്യാം. രോഗിയും അവരുടെ കുടുംബവും


ഒരുമിച്ചാണ് ഇവിടെ ചികിത്സയുടെ ഗുണഭോക്താവായി തീരുമാനിച്ചിരിക്കുന്നത്. കാരണമുണ്ട്.
മാറാരോഗിയായ ഒരാൾ വീട്ടിലുണ്ടാകുമ്പോൾ രോഗം ഉണ്ടാക്കുന്ന ആഘാതം രോഗിക്കൊപ്പം
വീട്ടുകാരും അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് താങ്ങും തണലും രോഗിക്കൊപ്പം വീട്ടുകാർക്കും
ആവശ്യമാണ്.

എന്താണ് സമ്പൂർണ്ണമായ പരിചരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്?

ഒരു രോഗം, പ്രത്യേകിച്ച് മാറാരോഗം ഒരു വ്യക്തിയുടെ ശരീരത്തെ മാത്രമല്ല


ബാധിക്കുന്നത്. മാനസികമായി ഒരുപാട് വേവലാതികൾ അയാൾക്കുണ്ടാകും ഭയം, ആശങ്ക,
സങ്കടം എന്നിങ്ങനെ. അതുപോലെ സാമൂഹ്യമായ ഒറ്റപ്പെടൽ, പദവിയിൽ വരുന്ന താഴ്ച,
സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിങ്ങനെ. ഇതിനെല്ലാമുപരിയായി ഒരു മാറാരോഗം ഒരു വ്യക്തിയുടെ
ആളഹീയ തലത്തെയും ബാധിക്കുന്നുണ്ട്. വിശ്വാസത്തകർച്ച, നിരർത്ഥകതാബോധം,
ഉത്തരമില്ലാത്ത ആത്യന്തികമായ ചോദ്യങ്ങൾ എന്നിങ്ങനെ പലതും. ചിലപ്പോൾ മതപരമോ,
ദൈവവിശ്വാസവുമായി ബന്ധപ്പെട്ടോ ആകാം. അതല്ലാതെ അസ്തിത്വവാദപരമായ
വിഹ്വലതകളായും ഇവ പ്രത്യക്ഷപ്പെടാം. മാറാരോഗം കൊണ്ട് കഷ്ടപ്പെടുന്ന ഈ ഒരു മനുഷ്യന്
ആശ്വാസം നല്കണമെങ്കിൽ ശാരീരിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനൊപ്പം അയാളുടെ
മാനസികവും, സാമൂഹ്യവും, ആദ്ധ്യാത്മികവുമായ പ്രശ്‌നങ്ങളെക്കൂടി പരിഹരിച്ചേ മതിയാകൂ.
അതാണ് സമ്പൂർണ്ണപരിചരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. നിർവചനത്തിൽ പരിചരണത്തിന്
ക്രിയാത്മകം എന്നൊരു വിശേഷണമുണ്ട്.

എന്താണ് ക്രിയാത്മകം എന്നതുകൊണ്ടുദ്ദേശിക്കുന്നത്?

സാന്ത്വനപരിചരണം എന്നു പറയുമ്പോൾ നമുക്ക് പെട്ടെന്ന് മനസ്സില്‍ വരുന്ന ചിത്രം ഒരു


രോഗിയെ നല്ല വാക്കുപറഞ്ഞ് പുറംതട്ടി ആശ്വസിപ്പിക്കുന്നതാണ്. അതുമാത്രമാണോ സാന്ത്വന
പരിചരണം? ഇംഗ്‌ളീഷിൽ പാലിയേറ്റീവ് കെയർ എന്നു പറയുമ്പോൾ കിട്ടുന്ന അർത്ഥവ്യാപ്തി
എന്തുകൊണ്ടോ സാന്ത്വന ചികിത്സ എന്നു പറയുമ്പോൾ കിട്ടുന്നില്ല എന്നാണ് ഇതെഴുതുന്നയാൾക്ക്
തോന്നുന്നത്. പാലിയേറ്റീവ് കെയർ പാലിയം എന്ന ലാറ്റിൻ വാക്കിൽ നിന്നാണുണ്ടായത്. പാലിയം
എന്നാൽ ആവരണം, പുതപ്പ് എന്നൊക്കെ അർത്ഥം. രോഗം മാറ്റിയെടുക്കാൻ പറ്റാത്ത
സാഹചര്യത്തിൽ രോഗിയെ രോഗപീഡകളിൽ നിന്ന് പൊതിഞ്ഞു സംരക്ഷിക്കുക എന്ന
അർത്ഥത്തിലാണ് പാലിയേറ്റീവ് കെയർ എന്ന വാക്ക് ഉപയോഗിക്കുന്നത്. അതായത്, മരുന്നുകൾ,
ശാസ്ത്രക്രിയകൾ, റേഡിയേഷൻ എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ
സാധ്യതകളെയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇതിനായി ഓരോ രോഗലക്ഷണങ്ങളും
കൃത്യമായി വിശകലനം ചെയ്ത് വിലയിരുത്തി ചികിത്സ നല്‌കേണ്ടതുണ്ട്. വളരെ സക്രിയമായ
ഒന്നാണത്. ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ പാലിയേറ്റീവ് കെയറിലെ അതികായനായ ഡോ.
റോബർട്ട് ട്വയ്‌ക്രോസ് പറഞ്ഞത് പാലിയേറ്റീവ് മെഡിസിൻ ഒരു എമർജൻസി
മെഡിസിനാണെന്നാണ്!

1990 ൽ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച നിർവചനം സംഘടന തന്നെ 2006 ൽ


ഒന്ന് പരിഷ്‌കരിക്കുകയുണ്ടായി. എപ്പോഴാണ് ഒരു രോഗിക്ക് പാലിയേറ്റീവ് കെയർ ആവശ്യമായി
വരുന്നത് എന്നതിനെക്കുറിച്ച് ഒരു തെറ്റായ സൂചന നല്കുന്നുണ്ട് ആദ്യ നിർവചനം. മാറ്റിയെടുക്കുവാൻ
പറ്റാത്ത അവസ്ഥയിലെത്തിയ രോഗികൾക്കാണ് സാന്ത്വനചികിത്സയേ വേണ്ടൂ എന്നു പറഞ്ഞാൽ,
മാറ്റിയെടുക്കാൻ പറ്റാത്തത് എന്ന് ഡോക്ടർമാർ വിധിയെഴുതുന്നതുവരെ ആ രോഗി അനുഭവിക്കുന്ന
കഷ്ടപ്പാടുകൾ അഭിസംബോധന ചെയ്യപ്പെടാതെ പോകുന്ന അവസ്ഥ വരുന്നു. വാസ്തവത്തിൽ നാം
മുൻപു പറഞ്ഞ സാന്ത്വന പരിചരണ തത്വങ്ങളെല്ലാം തന്നെ രോഗ നിർണ്ണയ സമയം മുതൽ
പ്രസക്തമാണ്. രോഗനിർണ്ണയം നടത്തപ്പെട്ട സമയത്ത് രോഗാരിഷ്ടതകൾ താരതമേന്യ
കുറവായിരിക്കും. രോഗം മാറ്റിയെടുക്കുന്നതിനുള്ള ചികിത്സക്കായിരിക്കും പ്രധാന്യം. എന്നാലും
പാലിയേറ്റീവ് കെയർ വഴി ആശ്വാസം നല്കാവുന്ന ഏതാനും പ്രശ്‌നങ്ങൾ അപ്പോഴമുണ്ടാകും. ഈ
കാലയളവിൽ നല്കുന്ന പാലിയേറ്റീവ് പരിചരണം രോഗത്തിന്റെ മൊത്തം ഗതിയെതന്നെ
അനുകൂലമായി സ്വാധീനിക്കുമെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. രോഗം കൂടുതൽ മോശമാകുന്ന മുറയ്ക്ക്
മാറ്റിയെടുക്കൽ ചികിത്സയുടെ പ്രാധാന്യം കുറഞ്ഞുവരികയും സാന്ത്വനപരിചരണത്തിന്റെ
പ്രാധാന്യം കൂടിവരികയും ചെയ്യും.

ഈ പറഞ്ഞ കാരണങ്ങൾ കൊണ്ട് 2006 ൽ നിർവചനം പരിഷ്‌കരിച്ചപ്പോൾ കാലേകൂട്ടി


രോഗപീഡകളെ കണ്ടെത്തുകയും നിഷ്‌കൃഷ്ടമായി വിലയിരുത്തുകയും കണിശമായി
ചികിത്സിക്കുകയും ചെയ്യുക വഴി രോഗിയുടെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ ഗുണനിലവാരം
മെച്ചപ്പെടുത്തുന്ന ചികിത്സാരീതി എന്ന് ചേർക്കുകയുണ്ടായി. രണ്ടാമത്തെ നിർവചനത്തിൽ ക്വാളിറ്റി
ഓഫ് ലൈഫ് ജീവിതത്തിന്റെ ഗുണനിലവാരം എന്ന ആ പരികല്പന കൂടി കൊണ്ടുവന്നു.

സാന്ത്വന ചികിത്സ ലക്ഷ്യമിടുന്നത് രോഗിയുടെ ജീവിതത്തിന്റെ ഗുണനിലവാരം (QOL)


ഉയർത്തുവാനാണ്. എന്താണീ QOL?

QOL അത് വ്യക്തിനിഷ്ഠമായ ഒരു സങ്കല്പമാണ്. ഒരു വ്യക്തിയുടെ


ആഗ്രഹാഭിലാഷങ്ങളുടെയും അയാളുടെ അപ്പോഴത്തെ ജീവതാവസ്ഥയുടെയും അന്തരമാണ്
അയാളുടെ QOL നെ നിർണയിക്കുന്നത്. ഈ അന്തരം എത്രകണ്ട് കുറയുന്നുവോ ഝഛഘ
അത്രകണ്ട് ഉയർന്നു. അത്തരം എത്രകണ്ട് കൂടുന്നുവോ അത്രകണ്ട് QOL മോശമാകുന്നു. സാന്ത്വന
പരിചരണം ഒരു ദ്വിമുഖ പ്രവർത്തനമാണ്. ഒരു വശത്ത് അത് രോഗിയുടെ ശാരീരികാവസ്ഥയെ
എത്രകണ്ട് മെച്ചപ്പെടുത്താമെന്ന് നോക്കുന്നു. മറുവശത്ത് രോഗിയുടെ ഇപ്പോഴത്തെ
ശാരീരികാവസ്ഥയുമായി പൊരുത്തപ്പെടാനും പ്രതീക്ഷകളെ യാഥാർത്ഥ്യ ബോധത്തോടു
കൂടിയതാക്കാനും പരിശ്രമിക്കുന്നു. രോഗിയുടെ മരണത്തോടെ പാലിയേറ്റീവ് കെയർ
പ്രവർത്തകന്റെ ഉത്തരവാദിത്തം തീരുന്നുണ്ടോ? ഇല്ല. അയാളുടെ പരിചരണ വലയത്തിൽ
രോഗിയും കുടുംബവുമടങ്ങിയിട്ടുണ്ട്. അപ്പോൾ രോഗി മരിക്കുന്നതോടെ, കുടുംബത്തിന് വിയോഗ
ദു:ഖത്തിൽ ആലംബം നല്കുക എന്നൊരു ഉത്തരവാദിത്തം കൂടി സാന്ത്വനപരിചരണ
പ്രവർത്തകനുണ്ട്.

Palliative care phases


പൊതുവെ സാന്ത്വന പരിചരണം കൊണ്ടുദ്ദേശിക്കുന്നത് താഴെപറയുന്ന കാര്യങ്ങളാണ്.

1. വേദനയിൽ നിന്നും അതുപോലെ മറ്റ് ദു:സ്സഹരോഗപീഡകളിൽ നിന്നും മോചനം.


2. ജീവിതത്തെ മാനിക്കുന്നതിനൊപ്പം മരണത്തെ ഒരു സ്വാഭാവിക പ്രക്രിയയായി കാണുന്നു.
3. മരണത്തെ നേരത്തെയാക്കാനോ നീട്ടി കൊണ്ടുപോകാനോ ശ്രമിക്കുന്നില്ല.
4. മാനസികവും സാമൂഹികവും ആദ്ധ്യാളഹികവുമായ തലങ്ങളെ കൂടി പരിചരണത്തിൽ
ഉൾപ്പെടുത്തുന്നു.
5. മരണം വരെ രോഗിയെ സജീവമായി ജീവിക്കാൻ സഹായിക്കുന്ന ഒരു ആശ്രയ
സംവിധാനം നല്കുന്നു.
6. രോഗിയുടെ കുടുംബത്തിന് രോഗിയുടെ ദുരിതകാലത്തും അവന്റെ മരണ ശേഷമുള്ള
വിയോഗ ദു:ഖത്തിലും ആലംബം നല്കുന്ന ഒരു ആശ്രയ സംവിധാനം ഉണ്ടാക്കുന്നു.
7. രോഗിയുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങൾ വിയോഗദു:ഖമടക്കം കൈകാര്യം ചെയ്യാൻ
ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കുന്നു.
8. ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ആ പ്രക്രിയയിൽ രോഗ ഗതിതന്നെ
നന്നാക്കിയെടുക്കാൻ സാധിക്കുന്നു.

രോഗാരംഭത്തിൽ, രോഗം മാറ്റിയെടുക്കാനാകുന്ന ചികിത്സകൾക്കൊപ്പം തന്നെ നടപ്പാക്കേണ്ട


ഒന്നാണ് പാലിയേറ്റീവ് കെയർ.

കാൻസർ ചികിത്സയിൽ സാന്ത്വന പരിചരണം നേരത്തെ തന്നെ തുടങ്ങിയാലുള്ള


ഫലത്തെക്കുറിച്ച് ഗവേഷണങ്ങൾ നടന്നു കഴിഞ്ഞു. എല്ലാ പഠനങ്ങളും കാണിക്കുന്നത് സാന്ത്വന
പരിചരണം രോഗമുക്തിയുടെ സാധ്യത കൂട്ടുന്നു എന്നാണ്. ഇന്ന് ആധുനിക വൈദ്യശാസ്ത്രം
സാന്ത്വന പരിചരണത്തെ ഒരു വ്യത്യസ്ത അറയിൽ ഒതുക്കേണ്ട ഒന്നായിട്ടല്ല കാണുന്നത്.
സാമ്പ്രദായിക ചികിത്സയിൽ സാന്ത്വന ചികിത്സാതത്വങ്ങൾ ഉൾക്കൊള്ളിക്കുകയാണ് വേണ്ടത്
എന്നാണ്.

You might also like