You are on page 1of 13

സംഗീതരാവുകൾ, ആത്മീയസദസ്സുകൾ: കൊണ്ടോട്ടി തങ്ങളുടെ നഗരം

സൂഫി ഉത്സവത്തിലേക്ക്
സൂഫി സംഗീതരാവുകളും കലാപ്രദർശനങ്ങളും സംഗീത-ആത്മീയ ചർച്ചകളും.
കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തി ഹസ്രത്‌ഖ്വാജ കൊണ്ടോട്ടി
വലിയ മുഹമ്മദ്‌ഷാ തങ്ങളുടെ നഗരം പുതിയൊരു 
സാംസ്‌കാരികോത്സവത്തിലേക്ക്. കേരളം ഒഴുകിയെത്താൻപോകുന്ന സൂഫി
ഉത്സവം.
സൂഫി പുണ്യാത്മാവ് കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങളുടെ മഖാമിന്റെ
പശ്ചാത്തലത്തിൽ കൊണ്ടോട്ടിയിൽ രണ്ടുദിവസത്തെ സൂഫി ഫെസ്റ്റിവലിന്
ഒരുക്കങ്ങളായി. നിലച്ചുപോയ  ഉത്സവമായ കൊണ്ടോട്ടി നേർച്ചയുടെ
ഓർമ്മകളുണർത്തിക്കൊണ്ടാണ് ‘ഇഖ്‌റ – കൊണ്ടോട്ടി സൂഫി ഫെസ്റ്റിവൽ
2019’ന്  അരങ്ങുണരുന്നത്. നവംബർ 16 (ശനി), 17 (ഞായർ)
ദിവസങ്ങളിലാണ് പരിപാടി.
‘കൊണ്ടോട്ടിയുടെ വല്യുപ്പാപ്പ’  മുഹമ്മദ് ഷാ തങ്ങളുടെ ഓർമ്മകളിന്നും തുടിക്കുന്ന
തക്കിയാ പരിസരത്തെ ഇലഞ്ഞിമരച്ചുവടും ഖുബ്ബയോട്  ഇടവുമാണ്
മുഖ്യവേദികൾ. ചിത്രകാരനും ശിൽപിയും കൊച്ചി ബിനാലെയുടെ
സ്ഥാപകനുമായ റിയാസ് കോമുവിന്റെ സംവിധാനത്തിലാണ് കൊണ്ടോട്ടിയുടെ
പുത്തനുത്സവം.

‘മുട്ടും വിളിയു’മായി പുറപ്പാട്


കൊണ്ടോട്ടി നേർച്ചയുടെ തുടക്കമറിയിച്ച് നടന്നിരുന്ന പുറപ്പാടിലെന്നപോലെ.
ചീനിമുട്ടിന്റെ (മുട്ടും വിളിയും) അകമ്പടിയോടെ ഉത്സവാരംഭംകുറിച്ച് ശനിയാഴ്ച
പുലർച്ചെ ഘോഷയാത്ര നടക്കും.. രാവിലെ ഏഴുമണിക്ക് കൊണ്ടോട്ടി-
അരീക്കോട് പാതയിലെ കാളോത്ത് തക്കിയയിൽ നിന്നും ആരംഭിക്കുന്ന
പുറപ്പാടോടെ ആരംഭിച്ച്, ഞായറാഴ്ച രാത്രി രാജസ്ഥാനിൽനിന്നുള്ള  അവധൂത
സംഗീതജ്ഞൻ മുക്ത്യാർ അലിയുടെ ഖവാലി സംഗീതാർച്ചനയോടെയാണ്
പരിപാടി അവസാനിക്കുക.

അറിവിന്റെ പെരുന്നാളാഘോഷം
സംഗീതകാരന്മാർക്കുപുറമെ,  ,ശിൽപികൾ, എഴുത്തുകാർ, ചരിത്രകാരന്മാർ,
ചിന്തകർ, ആത്മീയാന്വേഷകർ, സാംമ്പത്തികശാസ്ത്ര വിദഗ്ധർ തുടങ്ങി 
നാനാതുറകളിൽനിന്നുള്ളവർ അറിവിന്റെ ഈ പെരുന്നാളാഘോഷത്തെ
സമ്പന്നമാക്കാനെത്തും. പ്രസിദ്ധ കലാകാരി ഷബ്‌നം വിർമണിയുടെ
സംഗീതാവതരണത്തോടൊപ്പം, അവരുടെ ചലച്ചിത്രങ്ങളുടെ പ്രദർശനവും
മേളയ്ക്ക് അനുബന്ധമായി പ്രദർശിപ്പിക്കും.
ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി മേളയിലുണ്ടാവും. പരിപാടിയുടെ
മുഖ്യസംഘാടകരായ തക്കിയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം സൂഫി
സംഗീതജ്ഞൻ ഉസ്‌താദ്‌രാഗ് റസാഖിന് മേളയിൽ സമ്മാനിക്കും.
വാദ്യകുലപതി പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ മേളവിരുന്നും പ്രധാന
ആകർഷണമാകും.

സംഗീതാവതരണങ്ങൾ, ചർച്ചാ സെഷനുകൾ, കലാപ്രദർശനങ്ങൾ


സുമംഗല ദാമോദരൻ, രാഗ് റസാഖ്, വേദാന്ത ഭരദ്വാജ്, കുട്ടപ്പൻ ആശാൻ,
രശ്മി സതീഷ്, അൻവർ അലി തുടങ്ങിയവരുടേതാണ് മറ്റു
സംഗീതാവതരണങ്ങൾ.  സി. ഹംസ, പ്രൊഫ. എം. എച്ച് ഇല്യാസ്, ഇ. എം.
ഹാഷിം, സി. എസ്. വെങ്കിടേശ്വരൻ, എസ്. ഗോപാലകൃഷ്ണൻ, ഡോ.
ഹുസൈൻ രണ്ടത്താണി, ദിനകരൻ മീനംകുന്ന്, എം. ഷിലുജാസ്, അനിത
തമ്പി, സെന്തിൽബാബു തുടങ്ങിയവർ സംഗീതത്തെയും
ആത്മീയാന്വേഷണത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള സെഷനുകളിൽ
സംസാരിക്കും.
ചിത്രകലയിൽ കെ. പി. സദാനന്ദൻ, ടി. കെ. അനിത, ശില്പകലയിൽ ജിഗേഷ്,
വീഡിയോ ഇൻസ്റ്റളേഷനുമായി വിപിൻ വിജയ്, പൊന്നാനിയുടെ
ഛായാചിത്രങ്ങളുമായി കെ. ആർ. സുനിൽ, ഗ്രാഫിറ്റി വർക്കുമായി ആബിദ്
ഷെയ്ഖും ഇർഷാദും,  മധു കപ്പാരത്ത്,  സജു കുഞ്ഞൻ, ലതീഷ് ലക്ഷ്മണൻ
എന്നിവരും ഉണ്ടാകും.
അന്തരിച്ച പ്രതിഭാധനനായ ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കലിന്റെ
സൃഷ്ടികളും, കൊണ്ടോട്ടിയുടെ സ്വന്തം ആർട് ഫോട്ടോഗ്രാഫർ ബിജു
ഇബ്രാഹിമിന്റെ സൃഷ്ടികളും പ്രദർശനത്തിലുണ്ടാവും.
വേദികൾ ഇവിടങ്ങളിൽ
കൊണ്ടോട്ടിയുടെ നഗരമദ്ധ്യത്തിലാണ് മുഖ്യവേദികളെല്ലാം. കൊണ്ടോട്ടി ബസ്
സ്റ്റാൻഡിൽ ഇറങ്ങി, മേലങ്ങാടി റോഡിൽ, നടന്നെത്താവുന്ന ദൂരത്തിൽ.
സംഗീതപരിപാടികൾക്ക് ഖുബ്ബ പരിസരവും ചർച്ചാസദസ്സുകൾക്ക്
തക്കിയയ്ക്കടുത്തുമാണ് വേദികൾ. ഷബ്‌നം വിർമണി റെട്രോസ്പെക്ടീവ് ആയ
ചലച്ചിത്രപ്രദർശനങ്ങൾ മാത്രം അൽപ്പം മാറി കോഴിക്കോട് ദേശീയപാതയിൽ
മോയിൻകുട്ടി വൈദ്യർ സ്‌മാരകം ഹാളിലാണ്.
മോയിൻകുട്ടി വൈദ്യർ സ്‌മാരകം ഹാളിലെ സിനിമാ പ്രദർശനം രാവിലെ
പത്തിന് തുടങ്ങി രാത്രി എട്ടിന് അവസാനിക്കും. പുത്തൻപുരയിലും മസ്‌ജിദിലും 
നടക്കുന്ന മറ്റു പ്രദർശനങ്ങൾ  രാവിലെ എട്ടിന് തുടങ്ങി രാത്രി
പത്തുവരെയുണ്ടാവും, രണ്ടു ദിവസവും.

സംഘാടനനേതൃത്വം ഇവർ
തക്കിയ ഫൗണ്ടേഷനു പുറമെ, അക്ഷര യൂത്ത് ഡെവലപ്പ്മെന്റ് സെന്റർ, നൂൽ
ആർക്കൈവ്‌സ്, ഡിസൈൻ ആശ്രം, മഹാകവി മോയിൻകുട്ടി വൈദ്യർ
സ്‌മാരകം എന്നിവരും ചേർന്നാണ് ‘ഇഖ്റ’ സൂഫി ഫെസ്റ്റിവൽ സംഘാടനം.
കവി ഒ. പി. സുരേഷ് ചെയർമാനും മാധ്യമപ്രവർത്തകൻ പി. പി. ഷാനവാസ്
ജനറൽ കൺവീനറുമായ സമിതിയാണ് സംഘാടനത്തിനു
നേതൃത്വംനൽകുന്നത്. രണ്ടുവർഷംമുമ്പ് ആരംഭിച്ച ഉത്സവമാണ് റിയാസ്
കോമുവിന്റെ സംവിധാനത്തോടെ ഇക്കുറി വിപുലമായി കൊണ്ടാടുന്നത്.
ഉത്സവത്തിന് അനുബന്ധമായി, കൊണ്ടോട്ടിയുടെ പൗരാണികപ്രതീകവും
തങ്ങളുപ്പാപ്പയുടെ ഇരിപ്പിടവുമായ തക്കിയാവിന്റെ പുനരുജ്ജീവനവും നടക്കുന്നുണ്ട്.
പ്രശസ്ത വാസ്തുശില്പി ബ്രിജേഷ് ഷൈജലിന്റെ നേതൃത്വത്തിലാണിത്.
കുടുംബശ്രീയുടെ ഭക്ഷ്യമേളയും ഒരുക്കുന്നുണ്ട്.
 
Home » ന്യൂസ് & വ്യൂസ് » `കൊണ്ടോട്ടി തങ്ങളുടെ സൂഫിസവും കൊണ്ടോട്ടി
നേര്‍ച്ചയും ഇസ്ലാം വിരുദ്ധം`
`കൊണ്ടോട്ടി തങ്ങളുടെ സൂഫിസവും കൊണ്ടോട്ടി നേര്‍ച്ചയും ഇസ്ലാം വിരുദ്ധം`
ഏറനാടിന്റെ മതനിരപേക്ഷ ഉത്സവമായ കൊണ്ടോട്ടി നേര്‍ച്ച
പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ച്‌ഏറനാടന്‍ എഴുതിയ
കുറിപ്പിനോടുള്ള ഒരു പ്രതികരണം/മജീദ്‌നീറാട്‌
മതാഘോഷങ്ങള്‍ തടയാന്‍ മതത്തിനുള്ളില്‍ത്തന്നെ നീക്കമെന്തിന്‌എന്നതിന്‌
ഉത്തരം ലളിതമാണ്‌: കൊണ്ടോട്ടി നേര്‍ച്ച ഒരിക്കലും ഒരു മതാഘോഷമല്ല. മറിച്ച്‌,
മതത്തെ കളങ്കപ്പെടുത്താന്‍ മതത്തിന്റെ പേരില്‍ നടത്തപ്പെടുന്ന
ആഘോഷമാണ്‌.
ഇസ്ലാമിക കാഴ്‌ചപ്പാടില്‍ നേര്‍ച്ച ഏകനായ ദൈവത്തിനു വേണ്ടി മാത്രമേ
നടത്താന്‍ പാടുകയുള്ളൂ. ഒരു വിഭാഗം മുസ്ലിങ്ങള്‍ നേര്‍ച്ചയെ എതിര്‍ക്കുന്നതിനു
കാരണവും ഇതുതന്നെയാണ്‌.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബോംബെയില്‍നിന്ന്‌
കൊണ്ടോട്ടിയിലേക്കു വന്ന്‌1776ല്‍ മരിച്ച മുഹമ്മദ്‌ഷാ തങ്ങളുടെ
പ്രീതിക്കുവേണ്ടിയാണ്‌എല്ലാ വര്‍ഷവും കൊണ്ടോട്ടി നേര്‍ച്ച കൊണ്ടാടിയിരുന്നത്‌.
ഇസ്ലാമിന്റെ ആശയാദര്‍ശങ്ങളുമായി വളരെയധികം അന്തരമുണ്ടായിരുന്നു
മുഹമ്മദ്‌ഷാ തങ്ങളുടെ സൂഫിസത്തിന്‌. തങ്ങളുടെ സൂഫിസത്തെ
അക്കാലഘട്ടത്തിലെ മതപണ്ഡിതര്‍ നഖശിഖാന്തം എതിര്‍ത്തിരുന്നു. സയ്യിദ്‌
ശൈഖ്‌ജിഫ്രി, മമ്പുറം സയ്യിദ്‌അലവി തങ്ങള്‍, പൊന്നാനിയിലെ സൈനുദ്ദീന്‍
മഖ്‌ദൂം എന്നിവര്‍ ഇതില്‍ പ്രമുഖരാണ്‌.
മുഹമ്മദ്‌ഷാ തങ്ങളുടെ സൂഫിസം ഇസ്ലാമിക പ്രമാണങ്ങള്‍ക്ക്‌വിരുദ്ധമാണെന്ന്‌
വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്‌. അവരാണ്‌നേര്‍ച്ചയെ എതിര്‍ക്കുന്ന മറ്റൊരു
വിഭാഗം.
പൊന്നാനി-കൊണ്ടോട്ടി കൈ തര്‍ക്കം
കൊണ്ടോട്ടി തങ്ങളെ സന്ദര്‍ശിക്കുന്നവര്‍ അദ്ദേഹത്തെ സുജൂദ്‌(സാഷ്‌ടാംഗം
നമിക്കല്‍) ചെയ്‌തിരുന്നു. ഇത്‌ഇസ്ലാമില്‍നിന്നു പുറത്താവുന്നതിന്‌വഴിവെക്കുന്ന
കാര്യമാണ്‌. ഒരു സൃഷ്‌ടി, ഏകനായ ദൈവത്തിനല്ലാതെ മറ്റൊരു സൃഷ്‌ടിക്ക്‌
സുജൂദ്‌ചെയ്യുന്നത്‌ഇസ്ലാമില്‍ അനുവദനീയമല്ല. ഈ പ്രവൃത്തി വലിയ തര്‍
ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും അന്ന്‌കാരണമായി. ഇത്‌പൊന്നാനി-
കൊണ്ടോട്ടി കൈ തര്‍ക്കം എന്നാണ്‌ചരിത്രത്തില്‍ അറിയപ്പെടുന്നത്‌.
കൊണ്ടോട്ടി തങ്ങള്‍ മതഭ്രഷ്‌ടന്‍
പൊന്നാനി-കൊണ്ടോട്ടി കൈ തര്‍ക്കത്തിനൊടുവില്‍, കൊണ്ടോട്ടി തങ്ങള്‍ മുര്‍
ത്തദാണെന്ന്‌(മതത്തില്‍നിന്ന്‌തെറിച്ചുപോയവന്‍) പണ്ഡിതന്മാര്‍ വിധിയെഴുതി.
കൊണ്ടോട്ടി തങ്ങളെ അനുകൂലിക്കുന്ന പണ്ഡിതന്മാര്‍ക്ക്‌പൊന്നാനിക്കാര്‍
അതിശക്തമായ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയതോടെ തങ്ങളുടെ സൂഫിസം
കാലക്രമേണ ക്ഷയിച്ചുപോയി.
മതവിരുദ്ധ ഉത്സവങ്ങള്‍ എന്തിന്‌?
ഇത്രയും വാദങ്ങള്‍ നേര്‍ച്ചക്കെതിരെ ശക്തമായുണ്ടായിട്ടും നേര്‍ച്ച
പുനരുജ്ജീവിപ്പിക്കണമെന്ന്‌കരുതുന്ന, മതത്തിനുള്ളില്‍ത്തന്നെയുള്ളവരോട്‌ഒരു
ചോദ്യം: ഇന്നു നടക്കുന്ന നേര്‍ച്ചകളും ഉത്സവങ്ങളും പെരുന്നാളുകളും
മതവിരുദ്ധമാണെന്നിരിക്കെ അവ ആഘോഷിക്കുന്നതുകൊണ്ട്‌എന്തു നേട്ടമാണ്‌
സമൂഹത്തിനുള്ളത്‌? അല്ലെങ്കില്‍ ഏന്തു സന്ദേശമാണ്‌ഇത്‌ഉയര്‍
ത്തിക്കാണിക്കുന്നത്‌?

Home » ന്യൂസ് & വ്യൂസ് » കൊണ്ടോട്ടി നേര്‍ച്ച തിരിച്ചുവരട്ടെ; അസഹിഷ്ണുത


മടങ്ങിപ്പോകട്ടെ
കൊണ്ടോട്ടി വലിയ തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന കുബ്ബാ. പേർഷ്യൻ
മാതൄകയിലാണിതിന്റെ നിർമ്മാണം.
കൊണ്ടോട്ടി നേര്‍ച്ച തിരിച്ചുവരട്ടെ; അസഹിഷ്ണുത മടങ്ങിപ്പോകട്ടെ
കേരളീയ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന പേര്‍ഷ്യന്‍ ധാരയാണ്
കൊണ്ടോട്ടി നേര്‍ച്ച. നാലുവര്‍ഷമായി മുടങ്ങിപ്പോയ ഈ ഏറനാടന്‍
കൊയ്ത്തുത്സവം പുനരാരംഭിക്കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തിൽ
‘സംവാദം’ ചർച്ച ചെയ്യുന്നു: സാമൂഹിക അംഗീകാരമുള്ളവയായിട്ടും
നേർച്ചകൾ പോലുള്ള മതാഘോഷങ്ങൾ തടയാൻ മതത്തിനുള്ളിൽതന്നെ
നീക്കങ്ങളുണ്ടാവുന്നത് എന്തുകൊണ്ടാണ്? കൂട്ടായ്മയുടെ പൊതു ഇടങ്ങള്‍ മണ്‍
മറയുന്നതെങ്ങനെയെന്ന് അന്വേഷിക്കേണ്ടത് നേര്‍ച്ചകള്‍
പുനരാരംഭിക്കേണ്ടതിനോളം പ്രധാനമാണെന്ന് വാദിക്കുന്നു ഏറനാടന്‍
“ബഹുമാന്യരെ, നാലുവര്‍ഷമായി മുടങ്ങിപ്പോയ കൊണ്ടോട്ടി നേര്‍ച്ച
ജനകീയമായ കൂട്ടായ്മയിലൂടെ പുനസ്ഥാപിക്കാനുള്ള ആലോചനകള്‍
തുടങ്ങിയിരിക്കുന്നു. ..” 
ചില തല്പരകക്ഷികളുടെ നെറ്റി ചുളിയാന്‍ മാത്രം പര്യാപ്തമായ ഫേസ്ബുക്കില്‍
കണ്ട ഇത്തരമൊരു അച്ചടി നോട്ടീസാണ് കൊണ്ടോട്ടി നേര്‍ച്ചയെക്കുറിച്ചുള്ള
ഏറ്റവും പുതിയ വിശേഷം.
നേര്‍ച്ച പുനസ്ഥാപന സമിതി ചെയര്‍മാനായ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി
ചെയര്‍മാന്‍ നാടിക്കുട്ടിയുടെയും കണ്‍വീനറായ നഗരസഭാ കൗണ്‍സിലര്‍ ഇ
എം റഷീദിന്റെയും പേരിലുള്ള കൊണ്ടോട്ടി നേര്‍ച്ച പുനരാരംഭ ചര്‍ച്ചയുടെ
നോട്ടീസിലെ വാചകം ഇങ്ങനെ തുടരുന്നു…
“കൂട്ടായ്മയുടെ പൊതു ഇടങ്ങള്‍ കുറഞ്ഞുവരികയും അസഹിഷ്ണുതയുടെയും,
വിഭാഗീയതയുടെയും വിചാരങ്ങള്‍ അവിടേക്ക് എത്തി നോക്കുകയും ചെയ്യുന്ന
കാലത്ത് കൊണ്ടോട്ടി നേര്‍ച്ച പോലുള്ള ജനകീയ ആഘോഷങ്ങളെ
തിരിച്ചുകൊണ്ടുവരേണ്ടത് നാടിന്റെ ബാധ്യതയാണ്…..”
അതെ, നേര്‍ച്ചകളും ഉത്സവങ്ങളും, ഏതെങ്കിലും ഒരു സമുദായത്തിന്റെ
മതപരമായ ആഘോഷത്തിനപ്പുറം മതസൗഹാര്‍ദ്ദപരമായ പങ്കാളിത്തത്തെ
ഉള്‍ക്കൊണ്ട് ജനകീയമാകുമ്പോള്‍ നാം സ്വാഗതം ചെയ്യേണ്ടിവരും.
സമൂഹത്തിന്റെ നന്മയുടെ ചില വീണ്ടെടുപ്പുകള്‍ക്ക് ഇത്തരം ഉത്സവങ്ങളെ
നമുക്ക് തിരിച്ചുപിടിക്കേണ്ടി വരും. അപ്പോള്‍ മാത്രമാണ് കായികാക്രമണങ്ങള്‍
ക്ക് കോപ്പുകൂട്ടിയും അനാവശ്യ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയും
ഇരുവശത്തും വാളോങ്ങി നില്‍ക്കുന്ന മതതീവ്രവാദ-വര്‍ഗീയ ചിന്താഗതികള്‍
നിലം പരിശാകുന്നതും അവരുടെ കൊടിക്കൂറ  ഒറ്റപ്പെടുന്നതും.
ചരിത്രത്തില്‍ കാലം അടയാളപ്പെടുത്തിവെച്ച സഹനസമരങ്ങളെയും ഒരു
ജനതയുടെ ചെറുത്തുനില്‍പ്പില്‍ രക്തസാക്ഷികളായവരെയും
(ദൈവനാമത്തില്‍ മരണം വരിച്ച ഇവരെ ശുഹദാക്കള്‍ എന്നും വിളിക്കും) ഓര്‍
ക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യുകയാണ്  നേര്‍ച്ചകള്‍. പക്ഷേ, മതചട്ടക്കൂടില്‍
നിന്നു പുറത്തുചാടി മതേതര ഉത്സവങ്ങളായി മാറിയ ഇത്തരം നേര്‍ച്ചകളില്‍
പലതും ഇന്നില്ല. ഏതു ചരിത്രസന്ധിയിലാണ് അവ ഓര്‍മകള്‍ പോലുമല്ലാതെ
മണ്‍മറയുന്നതെന്ന് അന്വേഷിക്കേണ്ടത് നേര്‍ച്ചകള്‍
പുനരാരംഭിക്കേണ്ടതിനോളം പ്രധാനമാണ്.
മലബാറില്‍, വിശേഷിച്ചും മലപ്പുറം ജില്ലയിലും അതിര്‍ത്തി പങ്കിടുന്ന തൃശൂര്‍,
പാലക്കാട് പ്രദേശങ്ങളിലുമാണ് നേര്‍ച്ചകള്‍ പൊതുവെ ആഘോഷിക്കുന്നത്.
ഇന്നുള്ളതും ഇല്ലാത്തതുമായ മമ്പുറം, പുത്തന്‍പള്ളി, കൊണ്ടോട്ടി, മലപ്പുറം,
പൂക്കോട്ടൂര്‍, തിരൂര്‍ ബി പി അങ്ങാടി, പട്ടാമ്പി നേര്‍ച്ചകള്‍ അതില്‍ പ്രധാനം.
കൂടാതെ ബദര്‍, ഓമാനൂര്‍, പുല്ലാര ശുഹദാക്കളുടെ പേരില്‍ വലുതും
ചെറുതുമായ നിരവധി നേര്‍ച്ചകള്‍.
1921-ലെ മലബാര്‍ കാര്‍ഷിക സമരവുമായി ബന്ധപ്പെട്ടതായിരുന്ന
പൂക്കോട്ടൂര്‍ നേര്‍ച്ച.  മറ്റു നേര്‍ച്ചകളില്‍ നിന്നും വ്യത്യസ്തമായി പൂക്കോട്ടൂര്‍ നേര്‍
ച്ചക്കുണ്ടായിരുന്ന സവിശേഷത അത് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരമൃത്യു
മരിച്ചവരുടെ സ്മരണക്കായി നടന്ന ഏക നേര്‍ച്ച എന്നതായിരുന്നു. ഈ നേര്‍
ച്ച പാടേ നിലച്ചുപോയതിലും മതയാഥാസ്ഥികര്‍ക്ക് ഏറെ പങ്കുണ്ടായിരുന്നു.
തിരിച്ചുവരേണ്ട കൊണ്ടോട്ടി നേര്‍ച്ച

തങ്ങളുടെ ധ്യാനമുറിയും സന്ദർശകമുറിയും വിശ്രമസ്ഥലവുമടങ്ങുന്ന തഖിയാവ്


ഏറനാടന്‍ സാംസ്‌കാരികോത്സവമാണ് കൊണ്ടോട്ടി നേര്‍ച്ച.
തലമുറകളായ് പടുത്തുയര്‍ത്തിയ കാര്‍ഷിക കൂട്ടായ്മയായ ഈ
കൊയ്ത്തുത്സവത്തില്‍ ജാതിമതവേലിക്കെട്ടുകളില്ല. സൂഫികളായ ബാഗ്ദാദിലെ
ശൈഖ് മുഹ് യുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജിലാനി, ശൈഖ് മുഹ് യുദ്ദീന്‍ അജ്മീരി
ചിഷ്തി എന്നിവരുടെ പേരില്‍ മുഹമ്മദ് ഷാ തങ്ങള്‍ (കൊണ്ടോട്ടി തങ്ങള്‍)
നടത്തിയ ആണ്ട് നേര്‍ച്ച അഥവാ ഖത്തം ഫാത്തിഹയാണ് പിന്നീട്
കൊണ്ടോട്ടി നേര്‍ച്ചയായി രൂപാന്തരപ്പെട്ടത്. പൗത്രന്‍ അബ്തിയാഅ്ഷായുടെ
കാലം മുതല്‍ നേര്‍ച്ച ജനകീയമായി.
1976 ല്‍ ഈ നേര്‍ച്ച സന്ദര്‍ശിച്ച സ്റ്റീഫന്‍ ഡെയ്ല്‍ കൊണ്ടോട്ടി
ചടങ്ങുകളെപ്പറ്റി ഇങ്ങനെ പറയുന്നുണ്ട്:
“വൈകുന്നേരം നേര്‍ച്ച ആരംഭിച്ചു. ദര്‍ഗയില്‍ ഒരു പ്രാഥമിക ചടങ്ങാണ്
ആദ്യം നടന്നത്. നന്നായി പരിശീലനം ലഭിക്കുകയും ആകര്‍ഷകമായി
പരിപാടി അവതരിപ്പിക്കുകയും ചെയ്യുന്ന ആണുങ്ങളുടെയും കുട്ടികളുടെയും
സംഘം അവതരിപ്പിച്ച കോല്‍ക്കളിയായിരുന്നു അത്. കളിക്കിടയില്‍ അവര്‍
ദൈവത്തെയും ശൈഖ് മുഹമ്മദ് ഷായെയും പേര്‍ഷ്യന്‍ സൂഫിയായ അബ്ദുല്‍
ഖാദിര്‍ ജീലാനിയെയും സ്തുതിച്ചു പാട്ടുകള്‍ പാടി. ദര്‍ഗയില്‍ നടന്ന
ആഘോഷത്തിനു ശേഷം അതേപോലെ തന്നെയുള്ള ഒരു പ്രകടനം
തകിയ്യയുടെ വരാന്തയിലും നടന്നു. വലിയ തങ്ങളുടെ പവിത്രമായ സ്വത്താണ്
ഈ കെട്ടിടം. പിന്നീട് നകാര എന്ന വാദ്യം മുഴങ്ങി. തുടര്‍ന്ന്   ‘തോക്കെടുക്കല്
’‍ എന്ന വിചിത്രമായ ആഘോഷച്ചടങ്ങ്… ഉത്സവവേളയില്‍ വഴിപാടായി
കൊണ്ടുവരുന്ന സാധനങ്ങളിലൊന്ന് തോക്കിനുള്ള എണ്ണയാണ്.”
വര്‍ഷംതോറും മുഹറത്തില്‍ മൂന്ന് ദിവസങ്ങളായാണ് കൊണ്ടോട്ടി നേര്‍ച്ച
ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങുകളുടെ തുടക്കമായി ഖുബ്ബയുടെ സമീപത്തുള്ള
പാടത്ത് മൂന്ന് വലിപ്പത്തിലുള്ള പീരങ്കികള്‍ പൊട്ടിക്കും.
തട്ടാന്റെ പെട്ടി, ഷഹനായ്, നിലവിളക്ക്..

കൊണ്ടോട്ടി നേർച്ചയിലെ പ്രധാന ചടങ്ങായ തോക്കെടുക്കൽ കർമ്മം


വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പെട്ടിവരവുകളാണ് നേര്‍ച്ചയിലെ പ്രധാന
കാഴ്ച. പെരിന്തല്‍മണ്ണയില്‍ നിന്നുള്ള വെള്ളാട്ടറ പെട്ടിവരവിനെത്തുടര്‍ന്ന്
കിഴിശ്ശേരി, അരീക്കോട്, വള്ളുവമ്പ്രം എന്നിവിടങ്ങളില്‍ നിന്ന് ഖുബ്ബയിലേയ്ക്ക്
വലുതും ചെറുതുമായി ധാരാളം വരവുകളുണ്ടാകും (തങ്ങള്‍ കുടുംബത്തിനുള്ള
കാണിക്കയായ ഭക്ഷ്യധാന്യങ്ങളാണ് ഇതിലുണ്ടാവുക). ‘തട്ടാന്റെ പെട്ടി’
ആണ് അവസാനത്തേത്. ഇതോടെ ഖുബ്ബയില്‍ സമാധാനചിഹ്നമായ
വെള്ളക്കൊടി സമര്‍പ്പണമുണ്ടാകും. ഓരോ പെട്ടിവരവിലും നാനാ ജാതി
മതസ്ഥരുടെയും പങ്കാളിത്തമുണ്ടാകും.
ഇതോടനുബന്ധിച്ച് ദര്‍ഗയിലും തകിയ്യയിലും കോല്‍ക്കളി, ശൈഖ് മുഹമ്മദ്
ഷാ, പേര്‍ഷ്യന്‍ സൂഫിയായ അബ്ദുല്‍ഖാദിര്‍ ജീലാനി എന്നിവരെ സ്തുതിച്ചുള്ള
പാട്ടുകള്‍ എന്നിവ അരങ്ങേറും. ചടങ്ങുകളുടെ ഭാഗമായി ഷഹനായ് വാദനവും
ഉണ്ടാകും. (ഇതോടൊപ്പം നിലവിളക്ക് കൊളുത്തപ്പെടാറുണ്ടെന്നതും
ശ്രദ്ധേയം.)
തഖിയാക്കലില്‍ (വലിയ തങ്ങളുടെ പവിത്രമായ സ്വത്തായ കെട്ടിടം) നിന്ന്
ചന്ദനമെടുക്കല്‍ കര്‍മത്തോടെ കൊണ്ടോട്ടി നേര്‍ച്ചയുടെ കൊടിയിറങ്ങും.
സമാപനസമയത്ത് പീരങ്കിവെടി വയ്ക്കുകയും മുഗള്‍ പലഹാരമായ മരീദ
വിതരണം ചെയ്യുകയും ചെയ്യും.
ചവിട്ടുകളിയും അറബനയും നിലനിന്നതിങ്ങനെ
കൊണ്ടോട്ടി നേർച്ചയിൽ മാത്രം കാണുന്ന വാദ്യകല – ചീനിമുട്ട്
നേര്‍ച്ചകള്‍ വെറും നേര്‍ച്ചകളല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ അന്യം
നിന്നുപോകും എന്നുകരുതിയ കലാരൂപങ്ങള്‍ പുഷ്പിച്ചുനിന്നത് ഇത്തരം
മതേതര ഉത്സവങ്ങളിലാണ്. മാത്രമല്ല, പല പരമ്പരാഗത കലാരൂപങ്ങളും
മതങ്ങളുടെ വേലിക്കെട്ടിനകത്ത് നിന്ന് പുറത്ത് ചാടി ജനകീയമായതും
ഇങ്ങനെയാണ്. കൊണ്ടോട്ടി നേര്‍ച്ചയുടെ പ്രധാന കലാരൂപമാണ് ചീനിമുട്ട്.
കൂടാതെ കൊണ്ടോട്ടി ഖുബ്ബ മുറ്റത്ത് അരങ്ങേറുന്ന ദളിത് വിഭാഗങ്ങളുടെ
ചവിട്ടുകളിയും അറബന മുട്ട്, ദഫ്മുട്ട്, കോല്‍ക്കളി, ചെണ്ട, വിവിധ സംഗീത
ധാരകള്‍ എന്നിവയും സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ കൊണ്ടോട്ടി നേര്‍ച്ചക്കുള്ള
പങ്ക് ഒരിക്കലും വിസ്മരിച്ചുകൂടാ. പക്ഷേ ഇത്തരം  കലാരൂപങ്ങളെ
മതവിരുദ്ധമെന്ന് മുദ്രകുത്തിയുള്ള പ്രചരണങ്ങളും നേര്‍ച്ച മുടങ്ങിയതും ചേര്‍
ത്തുവായിക്കേണ്ടതാണ്.
കേരളീയ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന പേര്‍ഷ്യന്‍ ധാരയാണ് നേര്‍
ച്ച. നേര്‍ച്ചയില്‍ മുഴങ്ങുന്ന ഷഹനായി സംഗീതവും ‘മരീദ’ മുഗള്‍ പലഹാരവും
ഇതിന് തെളിവ്. ഇശല്‍ ചക്രവര്‍ത്തി മഹാകവി മോയിന്‍കുട്ടിവൈദ്യരുടെ
പ്രതിഭ വളര്‍ച്ച നേടിയത് നേര്‍ച്ചയുടെ പശ്ചാത്തലത്തിലത്രേ.
ഒരു മതസൗഹാര്‍ദ ഉത്സവം എങ്ങനെയാണ് ജനതയില്‍
അലിഞ്ഞുചേരുകയെന്നതിന്റെ മികച്ച ഉദാഹരണമാണ് കൊണ്ടോട്ടി നേര്‍ച്ച.
തട്ടാന്റെ പെട്ടി വരവും, ദളിത് വിഭാഗങ്ങളുടെ ചവിട്ടുകളി കലാരൂപങ്ങളും
ഖുബ്ബയില്‍ വിവാദങ്ങളില്ലാതെ എരിഞ്ഞിരുന്ന നിലവിളക്കും എല്ലാം
മതനിരപേക്ഷ ചിഹ്നങ്ങളായി നിലകൊണ്ടു.
നേര്‍ച്ചക്കെതിരെ അപ്രഖ്യാപിത ഫത്വ?

നേർച്ച നടത്തിപ്പുകാർ വസ്ത്രത്തിലണിയുന്ന ‘തങ്ങൾ മുദ്ര’.


രേഖപ്പെടുത്തിയിരിക്കുന്നത് കൊണ്ടോട്ടിയുടെ പഴയ പേര്, കൊണ്ടുവെട്ടി
ചില സംഘടനകള്‍ നേര്‍ച്ചകളോട് സ്വീകരിക്കുന്ന നിലപാട് നേര്‍ച്ചപോലുള്ള
ബഹുസ്വരതകളുടെ അടയാളങ്ങളെ പാടെ ഇല്ലാതാക്കുന്നതാണ്.
നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥാനപ്പോരാണ് കൊണ്ടോട്ടി നേര്‍ച്ച മുടങ്ങാന്‍
കാരണമായി പറയുന്നതെങ്കിലും ഇതിനു പിന്നില്‍ സാമ്പത്തിക, അധികാര,
രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന് വ്യക്തമാണ്. പ്രബല രാഷ്ട്രീയ നേതൃത്വവും
അവരെ പിന്തുണക്കുന്ന മതവിഭാഗവും, സൂഫിസത്തോടുള്ള ചിലരുടെ എതിര്‍
പ്പ്, നേര്‍ച്ചയോടും അതിലെ കലാരൂപങ്ങളോടും പൊതുവെ ചില
മതയാഥാസ്ഥിക സംഘടനകള്‍ വച്ചുപുലര്‍ത്തുന്ന എതിര്‍പ്പ്,  കൊണ്ടോട്ടി
ആസ്ഥാനമായുള്ള മഹല്ല് കമ്മിറ്റിക്ക് നേര്‍ച്ചയിലൂടെ കൈവരുന്ന
നിയന്ത്രണം നേര്‍ച്ചയുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ മഹല്ല്
കമ്മിറ്റികളുടെ സംഘടനാ  നിയന്ത്രണത്തിന് ഭീഷണിയാകുമോ എന്ന ഭയം
എന്നിവയൊക്കെ ഇനിയൊരിക്കലും നേര്‍ച്ച നടക്കരുത് എന്ന ആഗ്രഹത്തിന്
പിന്നിലുണ്ട്. മുമ്പ് നേര്‍ച്ചക്കെതിരെ പ്രഖ്യാപിത ഫത്വയുണ്ടാക്കിയെങ്കില്‍
ഇന്നത് അപ്രഖ്യാപിതവും അദൃശ്യവുമാണ്.
നേര്‍ച്ചയോടുള്ള മറ്റൊരു സമീപനമെന്താകണമെന്നതിന്റെ
ഒരുദാഹരണമാണ് പണ്ട് മലപ്പുറം നേര്‍ച്ച മുടങ്ങിയപ്പോള്‍ അന്നത്തെ സര്‍
ക്കാര്‍ കൈകൊണ്ട നിലപാട്. മതവിരുദ്ധമെന്ന് പലരും മുദ്രകുത്തിയ
1957 ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അതുവരെ മുടങ്ങിക്കിടന്ന
മലപ്പുറം നേര്‍ച്ച നടത്താനുള്ള സംരക്ഷണം നല്‍കുകയായിരുന്നു.
എന്തായാലും അതിന് സമാനമാണ് ജനകീയ കൂട്ടായ്മയിലൂടെ കൊണ്ടോട്ടി
നേര്‍ച്ച പുനരാരംഭിക്കാനുള്ള പുതിയ നീക്കം.
മടങ്ങിപ്പോകേണ്ട അസഹിഷ്ണുത
എല്ലാം ഉത്സവങ്ങളെയും പോലെ നേര്‍ച്ചകളും സാംസ്‌കാരിക കാഴ്ചകളാണ്.
വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും കൈമുതലായ ഒരു സാംസ്‌കാരത്തില്‍
ഇത്തരം കൂട്ടായ്മകള്‍ മാനവികതയുമായി സംവദിക്കുമ്പോഴാണ് കലകളും
തനിമകളും നന്മകളും സംരക്ഷിക്കപ്പെടുക.
ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഉത്സവങ്ങളെ വിലയിരുത്തേണ്ടത് അത്
മാനവരാശിക്കു നല്‍കുന്ന എല്ലാവിധ സന്ദേശങ്ങളുടെയും തോത്
വിലയിരുത്തിയാകണം. വിശ്വാസങ്ങളും ആചാരങ്ങളും മതനിരപേക്ഷമാക്കി
പരിവര്‍ത്തിക്കപ്പെടുമ്പോഴാണ് സാമൂഹ്യജീവിതം അര്‍ത്ഥവത്താകുന്നത്.

You might also like