Professional Documents
Culture Documents
ആത്മോപദേശശതകം - ഒരാമുഖം
ആത്മോപദേശശതകം - ഒരാമുഖം
വിനയ ചൈതന്യ
—----------------------------------------------------------------------------------------------------
ആത്മോപദേശശതകത്തെപ്പറ്റി ഒരു ലേഖനം വേണമെന്ന് എന്റെ സുഹൃത്ത് കെ. എൻ. ഷാജി
ആവശ്യപ്പെട്ടപ്പോൾ, ആദ്യം മനസ്സിൽ വന്നത് മിലരേപ യുടെ രണ്ടു വരികളാണു. “ആത്മോപദേശത്തെ നിത്യവും
ധ്യാനിച്ച്, പുസ്തകവേദാന്തം ഞാൻ മറന്നു,” എന്നതാണാ വരികൾ. എന്നെ സംബന്ധിച്ച് ഇതിലെ രണ്ടാം ഭാഗമാണു
കൂടുതൽ പ്രസക്തം എന്നും പറയട്ടെ. നാലു പതിറ്റാണ്ടിലധികം പഠിച്ചും മനനം ചെയ്തും വരുന്നതാണെങ്കിലും,
ആത്മോപദേശ ശതകത്തിന്റെ ആഴവും പരപ്പും ഏറിവരുന്നു എന്നല്ലാതെ, ഒന്നും തന്നെ പറയാൻ വയ്യ. ക്ളാസ്സുകളിൽ
പലപ്പോഴും നടരാജഗുരു ആത്മോപദേശശതകത്തിലെ ശ്ലോകങ്ങളുദ്ധരിക്കുമ്പോഴാണു ഞാൻ ആദ്യമായി ഈ
കൃതിയെപ്പറ്റി കേൾക്കുന്നത്. എന്നാൽ ഇതിലെ ഒരു ശ്ലോകത്തിന്റെ പകുതി ‘അവനവൻ ആത്മസുഖത്തിനു
ആചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം’, എന്നത് കേട്ടിട്ടും, ഏതോ ചുവരെഴുത്തുകളിൽ
കണ്ടിട്ടുമുണ്ടായിരുന്നെങ്കിലും, അത് നാരായണ ഗുരുവിന്റെതാണെന്നോ, അദ്ദേഹം ലോകോത്തരങ്ങളായ
ദാർശനികകൃതികൾ എഴുതിയ ഒരു മഹാകവിയായിരുന്നെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. ‘ഷർട്ടിടാൻ
പോലുമറിയാത്ത ഒരു നാടൻ മൂപ്പീന്ന്, ഇതൊക്കെയെങ്ങനെ എഴുതി, എവിടെ നിന്നു കിട്ടി?’ എന്ന് നടരാജ ഗുരു
ആശ്ചര്യപ്പെടുകയും ചെയ്യുമായിരുന്നു. എന്നിട്ടു പറയും, ‘ ഇതൊക്കെ ഈ മണ്ണിൽത്തന്നെ കിടപ്പുള്ളതാണു.’
നാരായണ ഗുരു തനി മലയാളത്തിൽ തന്നെയാണു ഈ കൃതി എഴുതിയിട്ടുള്ളതെങ്കിലും, വേണ്ടത്ര ശ്രദ്ധ ഇതിനു
ലഭിച്ചിട്ടില്ലെന്നു വേണം കരുതാൻ. ആത്മാവ് ആത്മാവിനോടു തന്നെ ഉപദേശിക്കുകയാണെന്നും, ആത്മാവിനെ
ഉപദേശിക്കുകയാണെന്നും ഒക്കെ അർഥമെടുക്കാം.’ആത്മ’ ശബ്ദത്തിനു ‘താൻ’ എന്നാണു അർഥം. ഇതു മനസ്സിൽ
വച്ചുവേണം ഈ കൃതിയിലേക്കു കടക്കുവാൻ. തന്നോടു താൻ തന്നെ ചെയ്യുന്ന ഉപദേശം ആയി ഇതിനെ പഠിക്കാൻ
ശ്രമിക്കാം. ഉപദേശം എന്നാൽ ‘അടുത്തയിടം’ ആണു. ‘തന്റെയിടം’ കാണിച്ചുതരാനായി ഗുരു പറഞ്ഞു തരികയാണു.
സാധരണ മതങ്ങളിൽ പറയുന്ന ഒന്നുമല്ല ഇവിടെ പഠനവിഷയം.
നമ്മുടെ പാരമ്പര്യത്തിൽ സാധാരണ കാണുന്ന സംവാദരൂപത്തിലല്ല ഇതെന്നതും ശ്രദ്ധിക്കുക.
സംവാദികളടങ്ങിയിരിക്കുന്നു. ‘ആത്മഗത’ങ്ങളാണു. ‘അറിഞ്ഞിടേണം, തേറിടേണം, പോയിടേണം, നിനച്ചിടേണം,
നിർത്തിടേണം, ആയിടേണം, ഓർത്തിടേണം, ഓതിടേണം, അറിഞ്ഞിടേണം’, എന്നിങ്ങനെ വളരെയധികം
ശ്ലോകങ്ങൾ അവസാനിപ്പിക്കുന്നതു ശ്രദ്ധിച്ചാൽ, ഈ ശതകത്തിന്റെ ഉപദേശ സ്വരൂപം നമുക്കു വെളിവാകും.
ഗുരുവിന്റെ ‘സ്വാനുഭവം’ അദ്ദേഹം നമുക്കു പങ്കിടുകയാണു ഇവിടെ.
ഓരോ ശ്ലോകത്തിനും അർഥം പറയുകയല്ല, പൊതുവേ ആകെ കൃതിയെ ഒന്ന് പരിചയിക്കുക എന്ന
ഉദ്ദേശത്തോടെയാണീ ലേഖനം എഴുതിയിട്ടുള്ളത്. നാരായണ ഗുരുവിന്റേതായി 60ഓളം കൃതികൾ കിട്ടിയിട്ടുണ്ട്,
അവയിലൊക്കെ ‘തിരഞ്ഞ് തേറി’യിട്ടുള്ള കാര്യങ്ങൾ വീണ്ടും തികച്ചും ശാസ്ത്രീയമായി,
അവതരിപ്പിച്ചിരുക്കുന്നതിവിടെയാണെന്നു പറയാം. ഗുരുവിന്റെ മറ്റു കൃതികളും പഠിക്കാൻ ഈ ലേഖനം
പ്രേരകമാകട്ടെയെന്നും ആശംസിക്കുന്നു.
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേക വികല്പമാകായാലാ-
രുണരുവതുള്ളൊരു നിർവികാരരൂപം! (6.)
'ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാൽ
പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയിൽ മൂർത്തി നിർത്തിടേണം’ (7)
എന്നു പറഞ്ഞ് തരുന്ന ഗുരു നമുക്കൊരു വഴി പറഞ്ഞു തരികയാണു. അങ്ങനെയുള്ള ഒരു മുനിവര്യനാണു ഗുരു.
മുനിജനസേവയിൽ മൂർത്തി നിർത്തണമെന്നു പറയുമ്പോൾ, ഗുരുവിന്റെ പടം വച്ചോ വിഗ്രഹം വച്ചോ
പൂജചെയ്യണമെന്നല്ല, അദ്ദേഹത്തിന്റെ വാക്കുകൾ മനനം ചെയ്യണമെന്നു തന്നെയാണു മനസ്സിലാക്കേണ്ടത്. ‘മൂർത്തി’
യാണു നിറുത്തേണ്ടത്, ‘ മൂർത്തമായതാണു ‘മൂർത്തി.’ വെറും ശരീരമല്ല, മനസ്സാണൊ? അ’സുഖം’ ശരീരത്തിൽ
പ്രകടമാകുന്നുണ്ടല്ലൊ. അതിനു ചികിത്സ ഉപദേശിക്കുകയാണു, ‘കരണങ്ങൾ, ഇന്ദ്രിയങ്ങൾ, ശരീരം തൊട്ടറിയുന്ന
അനേകലോകങ്ങൾ, ഓർക്കിൽ എല്ലാം’ ‘പരവെളി തന്നിലുയർന്ന സൂര്യന്റെ തന്നെ പരിപാവന ശരീരമാണു, ഇതിനെ
അന്വേഷിച്ചറിയണം’ എന്നു നിർദ്ദേശിച്ചത് ഓർക്കുക.
ശരീരമെങ്കിൽ അതിനെ ഗുരുസേവയിൽ ഉറപ്പിക്കണം, നമുക്ക് ശരീരമാണല്ലൊ ആദ്യമായി നിറുത്താൻ പറ്റുക.
അവിടെനിന്നു തുടങ്ങാം.
വികല്പങ്ങൾ വരുന്നത് ശരീരത്തിനല്ല, മനസ്സിനാണു.”ഇതിനിന്നയോഗ്യനെന്നാൽ’. അയോഗ്യ? യോഗ്യത?
നമുക്കെല്ലാ യോഗ്യതകളുമുണ്ടല്ലോ? ഔദ്യോഗികമായ, ബിരുദങ്ങളും ബിരുദാനന്തര ബിരിദങ്ങളുമൊന്നുമല്ല; പക്ഷെ
മനസ്സു നിർത്തുക, അതു പ്രയാസം തന്നെ., അതു ശീലിക്കേണ്ടതായുണ്ടു, അതുകൊണ്ടാണു ‘മുനിജന സേവ’
ആവശ്യമായിവരുന്നത്, ‘മനനത്തിലൂടെ, മൗനത്തിലൂടെ’ മനസ്സിനെ നിറുത്താൻ ശീലിച്ചവരാണു ‘മുനിജനം’.
പ്രണവമുണർന്നവരും, പിറപ്പൊഴിഞ്ഞ് വാഴുന്നവരുമാണവർ. ഗുരുവിനെ ശ്രീ നാരായണനെന്നല്ല, നാരായണ
ഗുരുവെന്നു വിളിക്കേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി എന്നെ ബോധവാനാക്കിയത് ഗുരുവുന്റെ വത്സലശിഷ്യനും
അനന്തരഗാമിയുമായ നടരാജഗുരു തന്നെയാണു. അതു ചെയ്യാതെ ശ്രീനാരായണനെന്നു വിളിക്കുന്നത്
ഗുരുനിന്ദയാണെന്നും. ഇതിന്റെ ഗുരുത്വം മനസ്സിലാക്കിത്തന്നെയാണു ഗുരു ‘നാരായണഗുരു’വെന്നു തന്നെ ഒപ്പ്
വച്ചിരുന്നതും, ഇതു മനസ്സിലാക്കി പറഞ്ഞുകൊടുക്കണം എന്നും നടരാജഗുരുവിനു നിർബ്ബന്ധമുണ്ടായിരുന്നു.
നമുക്കെങ്ങനെയോ ഈ കുരുത്തം (ഗുരുത്വം) കെട്ടു പോയിരിക്കുന്നു, നഷ്ടമായിരിക്കുന്നു, നമുക്കാരെയും വണങ്ങാൻ
വയ്യാതായിരിക്കുന്നു.
‘പ്രണവ’മെന്നാൽ ‘ഓം’കാരമാണു. ധ്വനി, മുരളുന്ന ശബ്ദം എന്നൊക്കെയും അർഥമുണ്ടിതിനു. പിറപ്പൊഴിഞ്ഞ്
വാഴുകയെന്നാൽ, ജന്മനിരോധം - ഒരിക്കലുണ്ടായതിന്റെ ആവർത്തനം ഇല്ലാതെ, എപ്പോഴും പുതിയതായി,
അല്ലെങ്കിൽ പുതുമ നശിക്കാതെ കഴിയുകയെന്നൊക്കെ അർഥമെടുക്കാം. അങ്ങിനെയുള്ളവരെ ആശ്രയിച്ച്
അത്തരത്തിൽ ജീവിക്കാൻ പഠിക്കണമെന്നാണു മനസ്സിലാക്കേണ്ടത്. ‘ഉണരരുതെ’ന്നു പറയുമ്പോൾ, പലതരം
വികല്പങ്ങളിലേക്കു മനസ്സിനെ വിടരുതെന്നും, ‘ഉറങ്ങിടാതിരുന്നീടണമറിവായ്’
സർവസാക്ഷിയായിരിക്കുന്നതായിപ്പറഞ്ഞ നിർവികാരരൂപത്തെ മറന്നുപോകരുതെന്നും മനസ
്സിലാക്കണം.
ഒരു പ്രായോഗിക സന്ദർഭത്തെയെടുത്ത് ഗുരു ഒരു ശാസ്ത്ജ്ന്ലെനെ പ്പോലെ,, നമുക്കു എളുപ്പം മനസ്സിലാക്കാവുന്ന
ഒരുദാഹരണം തരുന്നു: ഒരിരുട്ടുമുറിയിൽ ഇരിക്കുന്ന രണ്ടു പേർ തമ്മിലുള്ള
സംഭാഷണമാണിത്. ഇരുട്ടുമുറി- കണ്ണുകളഞ്ചുമുള്ളടക്കി ആണല്ലോ നാം തുടങ്ങിയതു. വീണ്ടും വരും, അതായത് മറ്റൊരു
സംവേദനവും ശ്രദ്ധയെ അകറ്റാതെ ഇരിക്കൽ. ‘ ആരത്’ എന്നൊരുവൻ ചോദിക്കുന്നു, അവൻ തിരിച്ചിങ്ങോട്ടും
അതേ ചോദ്യം ചോദിക്കുന്നു. രണ്ടു പേരുടെയും ഉത്തരം ഒന്നു തന്നെ. ഗുരു തുടരുന്നു:
അഹമഹമെന്നരുളുന്നതൊക്കെയാരു-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹം പൊരുളും തുടർന്നിടുന്നു. (11).
എന്ന് പറഞ്ഞ് ഗുരു, മുൻ ശ്ലോകത്തിൽ സൂചിപ്പിച്ച ഭാഗ്യവാന്മാരുടേതായ ഒരു ‘മിസ്റ്റിക്’ അനുഭൂതിയെ വിവരിക്കുന്നു.
ഒരു വിശാലമായ മരുഭൂമിയിലേക്കു ഒരു പുഴയൊഴുകിവരുന്നതു സങ്കല്പിക്കുക! ചുട്ടുപഴുത്തു കിടക്കുകയാണു മരുഭൂമി,
നമുക്കൂഹിക്കാവുന്നതേയുള്ളു. അവിടം പെട്ടെന്നു ആകെ തന്നെ തണുപ്പിച്ചു കൊണ്ടാണു നദി പെരുകിവരുന്നത്. ഓരോ
മണൽത്തരിയും വെള്ളം കുടിച്ചാർക്കുകയാണു. അതുപോലൊരു പ്രവാഹം, അറിവിന്റേതാകാം,
കരുണയുടേതാകാം, പ്രേമത്തിന്റേതാകാം.’ പക്ഷെ, ‘മിസ്റ്റിസിസത്തിനു സഹജമായ ഒരാശ്ചര്യം, കൃതിയിലവിടവിടെ
കാണുന്നത് ശ്രദ്ധിക്കാതെ പോകരുത്. ഇവിടെയെന്നല്ല, എവിടെയും. ഇങ്ങനെയുള്ള പല ശ്ലോകങ്ങളും
കൃതിയിലവിടവിടെയായി കാണാം. (കൂടുതലറിയാൻ താല്പര്യമുള്ളവർ നടരാജ ഗുരുവിന്റെ One Hundred Verses of
Self-Instruction, The Philosophy of a Guru തുടങ്ങിയ ഗ്രന്ഥങ്ങൾ വായിക്കുന്നത് സഹായകമാകും.)
അടിമുടിയറ്റം അതുണ്ടിതുണ്ടതുണ്ടെന്നു
അടിയിടും, ആദിമസത്ത ഉള്ളതെല്ലാം,
ജഡമിതു സർവമനിത്യമാം; ജലത്തിൻ
വടിവിനെവിട്ടു തരങ്ഗമന്യമാമോ?
ഉള്ളതെന്താണെന്നതിനെപ്പറ്റിയാണു തർക്കങ്ങളൊക്കെ. ജഡമോ, ചൈതന്യമോ, മായയോ ഈശ്വരനോ,
ജഗത്തോ, ബ്രഹ്മമോ, ഞാനോ, നീയോ, എന്നിങ്ങനെ, അന്തമില്ലാത്ത തർക്കങ്ങൾ, യുദ്ധങ്ങൾ, ജീവിതം
കലുഷമാക്കിക്കൊണ്ടിരിക്കുന്നു. ഗുരു വളരെ ലളിതമായ ഉത്തരം തരുന്നു, ആദിമസത്ത യാണു ഉള്ളതെല്ലാം, എന്താണീ
ആദിമസത്ത? ഇതുവരെയുള്ള ശ്ലോകങ്ങളിൽ പറഞ്ഞതനുസരിച്ചു, അറിവ്, അല്ലെങ്കിൽ ‘അഹം’ ആയിരിക്കണം ഈ
ആദിമ സത്ത. ‘ഞാനില്ല’ എന്നൊരു വാദിയും പറയുകയില്ലല്ലൊ. വളരെ സുഗമമായൊരു ഉദാഹരണവും ഗുരു പറയുന്നു:
‘ജലത്തിൻ വടിവിനെ വിട്ടു തരങ്ഗമന്യമാമോ?’കടലിനടുത്തുതന്നെ വളരെക്കാലം കഴിഞ്ഞിരുന്നതിനാലാകാം,
കടലും അലയും ഗുരുവിനു പ്രിയപ്പെട്ട ഉദാഹരണമായത്. പല കൃതികളിലും ഉപയോഗിക്കുന്നതും.
‘ദൈവദശക’ത്തിലേതായിരിക്കും നമുക്ക് ഏറ്റവും പരിചയമുള്ളതു. അവിടെ കടലിന്റെ ആഴത്തെയാണു
ദൈവത്തോടുപമിച്ചിരിക്കുന്നത്. ഈ ആഴം എന്താണു? എവിടെയാണത്? വെള്ളത്തിൽത്തന്നെ ഉള്ളപ്പോഴും അത്
നനയാതിരിക്കുന്നുവല്ലൊ! എന്താണത്? ഇതൊരാശ്ചര്യം തന്നെ. നാം മനനം ചെയ്തു ചെല്ലുമ്പോൾ ഇനിയും ഈ
ഉദാഹരണം വരും, ചെറിയ മാറ്റങ്ങളോടെ, ഇതൊക്കെ ശ്രദ്ധിച്ചാലേ എത്ര സമഗ്രമായാണു ഗുരു നമുക്ക്
ഇതുപദേശിച്ചിട്ടുള്ളതെന്നു മനസ്സിലാക്കാനാകൂ.
21 മുതൽ 25 വരെയുള്ള ശ്ലോകങ്ങളിൽ ഗുരു സമൂഹജീവിയായ മനുഷ്യനു ജീവിതം ധന്യമാക്കുവാൻ ഒരു വഴി പറഞ്ഞു
തരുന്നു;
അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നു വേണ്ടി മാത്രം. (23)
രോഗം വരുത്തുന്ന ഒരവശത യെപ്പറ്റിയാണു പറയുന്നത്, ‘അവൻ, ഇവൻ’ എന്നു നമ്മെ ചിന്തിപ്പിക്കുന്ന ‘അവശത’യെ
ഗുരു അവിവേകമെന്നു വിളിക്കുന്നു. അവയവങ്ങളെയൊക്കെ അമർത്തി നിൽക്കുന്ന ‘അവയവി’ സ്വയം ആവികൊണ്ട്
മൂടുന്നതിനാൽ നാം ഈ ‘ശരീരി’യെ, ദേഹിയെ അറിയാതെ പോകുന്നു. അവശരായിത്തീരൂന്നു. ‘അവൻ, ഇവൻ,
അവൾ, ഇവൾ,’ എന്നൊക്കെ തെറ്റിദ്ധരിക്കുന്നു. മുൻശ്ലോകങ്ങളിൽ നാം കണ്ട അപരനെയും പരനെയും ഇതിനോടു
ചേർത്തു മനസ
്സിലാക്കണം.
ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വറിവതു താനഥ നാമരൂപമായും
കരണമൊടിന്ദ്രിയകർത്തൃകർമ്മമായും
വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം. (27)