Professional Documents
Culture Documents
UDF Dhavala Pathram Web
UDF Dhavala Pathram Web
01
UDF ധവളപത്രം 2023
ആമുഖം
വി.ഡി.സതീശൻ
പ്രതിപക്ഷനേതാവ്
തിരുവനന്തപുരം
27.1.2023
02
UDF ധവളപത്രം 2023
നന്ദിയ�ോടെ.....
ഐക്യ ജനാധിപത്യമുന്നണിയുടെ ഏക�ോപന സമിതി രൂപീകരിച്ച ധനകാര്യ പ്ളാനിംഗ് സബ്
കമ്മിറ്റിയാണ് ഈ ധവളപത്രം തയ്യാറാക്കിയത്. കേരളത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച്
നിരന്തരമായി പഠിക്കുകയും പരിശ�ോധിക്കുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യുക
എന്നതാണ് ഈ സബ് കമ്മിറ്റിയുടെ ദൗത്യം. ഇതിന്റെ ഭാഗമായി കേരളം എത്രമാത്രം വലിയ
ധനപ്രതിസന്ധിയിലാണ് എത്തിയിരിക്കുന്നതെന്ന് ഈ രേഖ കൃത്യമായ കണക്കുകള�ോടെ ജനങ്ങളെ
അറിയിക്കുന്നു. കേരളത്തിന്റെ ധന പ്രതിസന്ധി വളരെ ലാഘവത്തോടു കൂടിയാണ് മുഖ്യമന്ത്രിയും
ധനമന്ത്രിയും കാണുന്നത് എന്നത് ദൗർഭാഗ്യകരമാണ്. കേരളം അതിന്റെ ചരിത്രത്തിൽ ഏറ്റവും
വലിയ Debt-GSDP ratio അഥവാ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതത്തിലേക്ക്
എത്തിനിൽകുകകയാണ്. ഈ അനുപാതം 30 ശതമാനത്തിൽ അധികമായാൽതന്നെ
അപകടകരമാണ് എന്ന് റിസർവ്വ് ബാങ്ക് പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നത് 40 ശതമാനത്തിന്
അടുത്തേക്ക് എത്തിയിരിക്കുന്നു. പക്ഷേ ഇടതുമുന്നണി ഗവൺമെന്റിന് യാത�ൊരു കുലുക്കവുമില്ല.
ചെലവുകൾ വെട്ടിക്കുറയ്ക്കാന�ോ വരുമാനം വർദ്ധിപ്പിക്കാന�ോ ഫലപ്രദമായ നടപടികള�ൊന്നും
എടുക്കാെത യഥേഷ്ടം കടമെടുക്കുക എന്ന വികൃത വിന�ോദത്തിലാണ് പിണറായി ഗവൺമെന്റ്
ഏർപ്പെട്ടിരിക്കുന്നത്.
യു.ഡി.എഫ് സബ് കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിച്ച ശ്രീ എൻ. കെ. പ്രേമചന്ദ്രൻ എം.പി,
ശ്രീ. എൻ. ഷംസുദ്ദീൻ എം.എൽ.എ, ശ്രീ പി.സി. ത�ോമസ് മുൻ എം പി, ഡ�ോ. മാത്യു കുഴൽനാടൻ
എം.എൽ.എ, ശ്രീ. ജി. ദേവരാജൻ, ശ്രീ കെ.എസ്. ശബരീനാഥൻ എന്നിവർക്ക് നന്ദി അറിയിക്കുന്നു.
അത�ോട�ൊപ്പം ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സഹകരിച്ച സാമ്പത്തിക വിദഗ്ധർ, പ്രതി
പക്ഷനേതാവിന്റെ ഓഫീസിലെ റ്റി. ശ്രീകുമാർ, തിലകൻ കെ.പി.കെ, എബി ആൻ്റണി, അനിൽ,
കാര്യവട്ടം ക്യാമ്പസിലെ എക്കണ�ോമിക്സ് വിദ്യാർത്ഥി സിദ്ധാർത്ഥ് ആർ, ഡിസൈനർ എഡ്മണ്ട്
േജാൺ, ബൈജു മഹാേദവൻ എന്നിവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.
03
UDF ധവളപത്രം 2023
ധനകാര്യ പ്ലാനിങ്
സബ് കമ്മിറ്റി അംഗങ്ങൾ
04
UDF ധവളപത്രം 2023
ഉള്ളടക്കം
അപകടകരമായ ധനസൂചികകൾ 06
ആശങ്കാജനകമായ കടം 13
താങ്ങാവുന്നതിനപ്പുറമുള്ള വായ്‌പകൾ 15
KIIFBക്ക് മരണമണി 16
ബാധ്യതയായി മാറിയ സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി 18
വിലകയറ്റം 19
ധൂർത്ത് 21
അഴിമതി 24
സാധാരണക്കാരനെ മറന്ന സർക്കാർ 26
നികുതി പിരിവിലെ കെടുകാര്യസ്ഥത 29
കാർഷികമേഖലയിലെ പ്രതിസന്ധി 35
ബഫർ സ�ോൺ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം 36
വ്യവസായ രംഗത്തിന്റെ തകർച്ച 37
പഞ്ചറായ KSRTC 39
സിൽവർലൈൻ എന്ന വെള്ളാന 40
ദിശ നഷ്ടപെട്ട പദ്ധതികൾ 41
തകർന്ന പ്രാദ േശിക സർക്കാരുകൾ 43
കേന്ദ്രസർക്കാരിന്റെ നിലപാടുകൾ 44
2020 ലെ UDF ധവളപത്രം നൽകിയ മുന്നറിയിപ്പ് 46
പരിഹാരനിർദേശങ്ങൾ 48
ഉപസംഹാരം 52
05
UDF ധവളപത്രം 2023
അപകടകരമായ ധന സൂചികകൾ
ദൈനംദിന പ്രവർത്തനങ്ങൾക്കായി കടമെടുത്തു മുന്നോട്ട് പ�ോകുന്ന ഒരു സംസ്ഥാ
നമായി കേരളം മാറിയിരിക്കുകയാണ.് 2022-23 ബജറ്റ് പ്രകാരം, കേരളത്തിന്റെ കടം/
ജി.എസ്.ഡി.പി. (Debt/GSDP) അനുപാതം 39.1% യാണ്. 1981-91 ദശകത്തിലെ
ശരാശരി 14.6% ആയിരുന്നു എന്ന്ഓർക്കുമ്പോൾ നമ്മൾ എത്ര പരിതാപകരമായ
അവസ്ഥയിലാണ് എന്ന് മനസിലാകും. പതിനാലാം ധനകാര്യ കമ്മീഷൻ നിശ്ചയി
ച്ച ഉയർന്ന കടം/ജി.എസ്.ഡി.പി. അനുപാതം 25% മാത്രമായിരുന്നു.
രാജ്യാന്തരറേറ്റിങ് ഏജൻസിയായ ഫിച്ച് (Fitch) കേരളത്തിന്റെയും കിഫബ് ിയു
ടെയും റേറ്റിങ് കുറച്ചതു സാമ്പത്തിക അരാജകത്വത്തിന്റെ സൂചകമാണ.് ഇത�ോടെ
സംസ്ഥാനത്തിന്റെ കടപ്പത്രങ്ങൾക്കു പലിശ കൂടും. നിലവിൽ സാമ്പത്തിക സ്ഥിതി
പരിതാപകരമായ അവസ്ഥയിലുള്ള പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങ
ളുടെ കടപ്പത്രങ്ങൾ കൂടിയ പലിശയ്ക്കു മാത്രം ഏറ്റെടുക്കുന്ന അവസ്ഥ കേരളത്തി
നും വന്നേക്കും. ഫിച്ച്‌റേറ്റിങ് ഏജൻസി കേരളത്തിനും കിഫ്ബിക്കും നേരത്തേ
‘ബി.ബി. സ്റ്റേബിൾ(BB Stable)’ റേറ്റിങ്ങാണു നൽകിയിരുന്നത്. കേരളത്തിന്റെയും
കിഫ്ബിയുടെയും റേറ്റിങ് 2022 അവസാനത്തിൽ ‘ബി.ബി. നെഗറ്റീവാ’യി (BB -ve)
താഴ്ത്തി.
06
UDF ധവളപത്രം 2023
പെരുകുന്ന കടം
അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ പ�ൊതുകടം,
മ�ൊത്തം കടം, ആള�ോഹരി കടം എന്നിവ കഴിഞ്ഞ മൂന്നരവർഷം ക�ൊണ്ട്
ഗണ്യമായി വർദ്ധിച്ചു.
2016 -വരെയുള്ള സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 1,57,370 ക�ോടിരൂപ
ആയിരുന്നത് കഴിഞ്ഞ അഞ്ച്‌വർഷം ക�ൊണ്ട് 3,33,592 ക�ോടിയായി (2020-2021RE)
ഉയർന്നു. കഴിഞ്ഞ അഞ്ച്‌വർഷം ക�ൊണ്ട് സംസ്ഥാനത്തിന്റെ ആകെ കടത്തിൽ
ഒരു ലക്ഷത്തി എഴുപത്തിയാറായിരം ക�ോടിരൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കു
ന്നത്. 2016 വരെ ഒരു മലയാളിയുടെ ആള�ോഹരി കടം 46,078.04 രൂപയായിരുന്നത്
ഇപ്പോൾ 1,05,000 (ഒരുലക്ഷത്തി അയ്യായിരം) രൂപയാണ.് അതായത് അഞ്ച്‌വർഷം
ക�ൊണ്ട് ആള�ോഹരി കടത്തിൽ ഇരട്ടിയിലധികം വർദ്ധനവുണ്ടായി.
07
UDF ധവളപത്രം 2023
08
UDF ധവളപത്രം 2023
09
UDF ധവളപത്രം 2023
സംസ്ഥാനത്തിന്റെ തനതുവരുമാനം
2021 -22 വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ തനതു
വരുമാനം 58,867 ക�ോടിയായി കുറഞ്ഞിരിക്കുകയാണ്. ഇവിടെ (ആ വർഷത്തെ)
ബജറ്റ് എസ്റ്റിമേറ്റിനെ (71833) അപേക്ഷിച്ചു 12,966 ക�ോടിരൂപയുടെ കുറവാണ്
ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തിന്റെ
നികുതിയേതര വരുമാനം
2021 -22 വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ
നികുതിയേതര വരുമാനം 10038 ക�ോടിയായി കുറഞ്ഞിരിക്കുകയാണ്. ഇവിടെ
(ആ വർഷത്തെ) ബജറ്റ് എസ്റ്റിമേറ്റിനെ (14335) അപേക്ഷിച്ചു 4297 ക�ോടിരൂപയുടെ
കുറവാണ് ഉണ്ടായിരിക്കുന്നത്.
പദ്ധതി ചെലവും പദ്ധതിയേതര ചെലവും
കഴിഞ്ഞ വർഷങ്ങളിൽ ആകെ ചെലവ് (പദ്ധതി ചെലവ് പദ്ധതിയേതര ചെലവ്)
പരിശ�ോധിച്ചാലും ഗുണനിലവാരത്ത സംബന്ധിച്ച് ശുഭ സൂചനകളല്ല ലഭിക്കുന്നത്.
10
UDF ധവളപത്രം 2023
മൂലധന ചെലവ്
2021 -22 വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ മൂലധന
ചെലവ് 56802 ക�ോടിയായി കുറഞ്ഞിരിക്കുകയാണ്. ഇവിടെ ആ വർഷത്തെ
ബജറ്റ് എസ്റ്റിമേറ്റിനെ (66587) അപേക്ഷിച്ചു 9785 ക�ോടിരൂപയുടെ കുറവാണ്
ഉണ്ടായിരിക്കുന്നത്.
ട്രഷറി നിയന്ത്രണം
25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം
ഏർപ്പെടുത്തിയിരിക്കുകയാണ്. 25 ലക്ഷം രൂപയ്ക്ക് മേലുള്ള തുക മാറണമെങ്കിൽ
ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നതാണ് നിലവിലെ സ്ഥിതി.
ശമ്പളവും പെൻഷനും ക�ൊടുക്കാൻപ�ോലും പണമില്ല. കെ.എസ്.ആർ.ടി.സി.
ശമ്പളം മുടങ്ങിയിരിക്കുയാണ്.
11
UDF ധവളപത്രം 2023
12
UDF ധവളപത്രം 2023
13
UDF ധവളപത്രം 2023
14
UDF ധവളപത്രം 2023
താങ്ങാവുന്നതിനു
അപ്പുറമുള്ള വായ്പകൾ
വികസനപ്രവത്തനങ്ങൾ നടത്തുവാൻ സംസ്ഥാന സർക്കാരുകൾക്ക് കടമെടുക്കേ
ണ്ടിവരും എന്നത് വസ്തുതയാണ്. എന്നാൽ, മാർക്കറ്റിൽ ലഭ്യമായതിനേക്കാൾ
ഉയർന്ന പലിശ നിരക്കിൽ കടമെടുത്തുക�ൊണ്ടു കുറഞ്ഞ പലിശക്ക് ബാങ്കുകളിൽ
നിക്ഷേപിക്കുന്നത് തെറ്റായധനനയമാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്.
സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ എഫ്.ആർ.ബി.എം. നിയമപ്രകാരമുള്ള നിബ
ന്ധനകൾ ബാധകമാകുന്നത് കാരണമാണ് കടമെടുക്കാനുള്ള പുതിയമാർഗ്ഗങ്ങൾ
സംസ്ഥാന സർക്കാർ കണ്ടെത്തിയത്. 9.723 ശതമാനം പലിശ നിരക്കിലാണ്
സംസ്ഥാനം വിദേശ രാജ്യങ്ങളിൽനിന്നും മസാല ബ�ോണ്ടുകൾ ലഭ്യമാക്കിയത്.
എന്നാൽ, ഈ തുക സ്വകാര്യബാങ്കുകള്ളിൽ 6-7 ശതമാനം പലിശക്ക്
സംസ്ഥാന സർക്കാർ സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കുകയാണ് ഉണ്ടായത്.
ഇത് സംസ്ഥാനത്തിന് വൻസാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കി. കേരളത്തിലെ
സഹകരണസംഘങ്ങൾ 8.25 ശതമാനം പലിശക്ക്കടം നൽകാൻ തയ്യാറായിരുന്നു.
കിഫ്ബിയുടെ മസാല ബ�ോണ്ടുകൾ ഇന്ത്യൻ ഭരണഘടനയുടെ 293
അനുച്ഛേദത്തിനു എതിരാണ്. അസാല ബ�ോണ്ടിലെ ഉയർന്ന പലിശയും, സി.ഡി.
പി.ക്യൂ. (CDPQ) എന്ന എസ്.എൻ.സി. ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിക്ക്
ബ�ോണ്ടുകൾ വിറ്റതും ദുരൂഹമാണ് എന്ന് പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
പ്രതിപക്ഷത്തിന്റെ ആര�ോപണം ശരിവയ്ക്കുന്നതിയിരുന്നു സി.എ.ജി.യുടെ
കണ്ടെത്തലുകൾ. അവധാനതയില്ലാതെ സംസ്ഥാനം സ്വീകരിക്കുന്ന ഇത്തരം
കടങ്ങൾ പിന്നീട് സംസ്ഥാനത്തിന് ബാധ്യതയായി തീരും എന്ന് പ്രതിപക്ഷ
മുന്നറിയിപ്പ് ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.
കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ 2022 മാർച്ച് 31 - ലെ
കണക്കുപ്രകാരം കിഫ്ബി അടക്കം 36 പ�ൊതുമേഖലാസ്ഥാപനങ്ങൾക്കു വായ്പ
യെടുക്കാൻ സംസ്ഥാന സർക്കാർ ഗാരന്റി നിന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ
ആകെ കടബാധ്യത 31,800 ക�ോടിരൂപയാണ്. ഈ ബാധ്യത മുഴുവൻ സംസ്ഥാന
സർക്കാരിന്റെ കടമെടുപ്പുകണക്കിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ്
ഇപ്പോൾ കേന്ദ്രസർക്കാർ.
ഈ വർഷം ഇതുവരെകേരളം 24,039 ക�ോടിയാണ് എടുത്തിരിക്കുന്നത്.
15
UDF ധവളപത്രം 2023
കിഫ്ബിയ്ക്ക് മരണമണി
എൽ.ഡി.എഫ്. സർക്കാർ ക�ൊട്ടിഘ�ോഷിച്ച് നടപ്പിലാക്കിയ കിഫ്ബിയുടെ
പ്രവർത്തനം നിലച്ചിരിക്കുകയാണ്. കിഫ്ബി ഒരു സമാന്തര ബജറ്റും
ഭരണഘടനാ പരിധിക്ക് പുറത്തുള്ള സ്ഥാപനവുമായി മാറിയിരിക്കുന്ന
സാഹചര്യമാണ് നിലവിലുള്ളത്. കിഫ്ബിയുടെ പ്രധാന വരുമാന സ്രോതസ്സ്
സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽനിന്നു തന്നെയാണ് നൽകേണ്ടത്. മ�ോട്ടോർ
വാഹനനികുതിയിനത്തിൽ ലഭിക്കുന്ന തുകയും പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്
ചുമത്തിയിരിക്കുന്ന സെസ്സുമാണ് സർക്കാരിന്റെ സഞ്ചിതനിധിയിൽനിന്നും
കിഫ്ബിയിലേക്ക് മാറ്റുന്നത്.
സംസ്ഥാന ബജറ്റിന് പുറത്ത് ഇത്രയും ഭീമമായതുക കടമെടുക്കുമ്പോൾ
കിഫ്ബിയുടെ തിരിച്ചടവ് എങ്ങനെയാണ് എന്നുള്ളത് വളരെ പ്രധാനപ്പെട്ട
പ്രശ്നമായി നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാരിന് ഇതുവരെ
വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ഉയർന്നത�ോതിൽ പലിശക്ക് കടം
എടുത്ത് പദ്ധതികൾ തയ്യാറാക്കുന്ന കിഫ്ബി വരുമാനമുണ്ടാക്കുന്ന പദ്ധതികളിൽ
അല്ല നിക്ഷേപം നടത്തുന്നത് എന്നുള്ളതിനാൽ സഞ്ചിതനിധിയിൽ നിന്നു
ലഭിക്കുന്ന തുകക�ൊണ്ട് മാത്രം കിഫ്ബിയുടെ തിരിച്ചടവ് ബാധ്യതകൾ നിറവേറ്റാൻ
കഴിയും എന്നത് തികച്ചും അപ്രായ�ോഗികമായകാര്യമാണ്. മേൽപ്പറഞ്ഞ രീതിയിൽ
വലിയത�ോതിൽ നികുതിവരുമാനം കിഫ്ബിയുടെ തിരിച്ചടവിന് മാറ്റിവെക്കേണ്ടി
വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സാമൂഹ്യക്ഷേമപദ്ധതികളും മറ്റു
അടിസ്ഥാനസൗകര്യ വികസനപദ്ധതികളും എല്ലാംതന്നെ തകരാറിലാകുന്ന
ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുന്നതാണ്. കിഫ്ബി എഴുപത് ക�ോടിയിലധികം
രൂപ പരസ്യത്തിനു മാത്രമായി നാളിതുവരെ ചെലവാക്കി. ഇത്തരം ചെലവുകളുടെ
കാര്യത്തിൽ യാത�ൊരുവിധ പരിശ�ോധനയും നടക്കുന്നില്ല എന്നുള്ളതും
ശ്രദ്ധേയമാണ്.
ബജറ്റിൽ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും കിഫ്ബി മുഖേന
നടപ്പാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കിഫ്ബി മുഖേന നടപ്പാക്കുമെന്ന്
നാളിതുവരെ പ്രഖ്യാപിച്ച പദ്ധതികൾക്കുള്ള പണം പ�ോലും മുഴുവൻ
കണ്ടെത്തിയിട്ടില്ല. നാളിതുവരെ 962 പദ്ധതികൾക്കായി 73,908 ക�ോടിരൂപയുടെ
അംഗീകാരമാണ് കിഫ്ബി നൽകിയിരിക്കുന്നത്. 2017- 18 മുതൽ 2021-22
വരെ കിഫ്ബി എടുത്ത വായ്പ 13,468.44 ക�ോടി രൂപയാണ്. 2021-22
വരെ പെട്രോളിയം സെസ്, മ�ോട്ടോർ വാഹന നികുതിയടക്കം 10135. 85
ക�ോടിരൂപ സർക്കാർ കിഫ്ബിക്ക് നൽകി. വായ്പയും സർക്കാർ സഹായവും
ഉൾപ്പെടെ കിഫ്ബിക്ക് ലഭിച്ചത് 23,604.29 ക�ോടി രൂപയാണ്. ഇതിൽ 2022 ജൂൺ
മാസം വരെ 20,184.54 ക�ോടി രൂപ ചെലവഴിച്ചു. ഇനി കിഫ്ബിയുടെ പക്കലുള്ളത്
3419.75 ക�ോടിരൂപ മാത്രം. ഈ 3419 ക�ോടി രൂപക�ൊണ്ട് 50,000 ക�ോടിരൂപയുടെ
പദ്ധതികൾ നടപ്പിലാക്കും എന്ന ഉത്തരം കിട്ടാത്ത ച�ോദ്യമാണ് കിഫ്ബിയുടെ
മുന്നിലുള്ളത്?
അഞ്ചുവർഷം ക�ൊണ്ട് 50,000 ക�ോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കും
എന്ന് അവകാശപ്പെട്ട കിഫബിക്ക് 6.5 വർഷംക�ൊണ്ട് 6201 ക�ോടി രൂപയുടെ
പദ്ധതികൾ മാത്രമാണ് പൂർത്തീകരിക്കാൻ സാധിച്ചത് എന്ന് ഇൗ വർഷത്ത
ഗവർണറുെട നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
16
UDF ധവളപത്രം 2023
17
UDF ധവളപത്രം 2023
ബാധ്യതയായിമാറിയ
സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനി
ഇന്ത്യൻ ഭരണഘടനയുടെ നിർദേശകതത്വത്തിന്റെ അടിസ്ഥാനത്തിൽ അധഃസ്ഥി
തരായ ജനങ്ങൾക്ക് സാമൂഹ്യസുരക്ഷാ നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ
ഉത്തരവാദിത്വമാണ്. സാമൂഹ്യപെൻഷനുകൾ (വിധവ, വാർദ്ധക്യകാല പെൻഷൻ
അടക്കം) നൽകിവരുന്നത് ഖജനാവിൽ വരുന്ന പണം ക�ൊണ്ടായിരുന്നു.
ഇന്ത്യയിൽ ആദ്യമായി ആർ.ശങ്കർമന്ത്രിസഭയുടെ കാലത്തായിരുന്നു വിധവാ
പെൻഷൻ നൽകിയത്.
എന്നാൽ, ഈ ഉത്തരവാദിത്വത്തിൽനിന്നും സംസ്ഥാന സർക്കാർ പിന്മാറി
യിരിക്കുകയാണ്. സാമൂഹ്യക്ഷേമപെൻഷൻ വിതരണം ചെയ്യാൻ രൂപവത്കരിച്ച
കമ്പനിയുടെ കടബാധ്യതയിൽനിന്നും സംസ്ഥാന സർക്കാർ 2022 ജൂൺ. 10 ന്
ധന(സീക്രട്ട് സെക്ഷൻ) വകുപ്പിൽനിന്നും ഇറക്കിയ സർക്കാർ ഉത്തരവ് പ്രകാരമാണ്
പിൻവാങ്ങിയിരിക്കുന്നത്. ഓപ്പൺ മാർക്കറ്റ് വായ്പകൾക്ക് കേന്ദ്രസർക്കാർ
ഏർപ്പെടുത്തിയ നിബന്ധനകൾ മറികടക്കാനാണ് കേരളസ�ോഷ്യൽ സെക്യൂരിറ്റി
പെൻഷൻ ലിമിറ്റഡിന് (കെ.എസ്.എസ്.പി.എൽ.) സാമ്പത്തികസഹായം പിൻവലി
ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
2018-ലാണ് സാമൂഹ്യപെൻഷൻ നൽകാൻ സർക്കാരിന്റെ നേതൃത്വത്തിൽ
ഒരു കമ്പനി രൂപീകരിച്ചത്. കെ.എസ്.എഫ്.ഇ., ബിവറേജസ് ക�ോർപ്പറേഷൻ
തുടങ്ങിയ പ�ൊതുമേഖലാസ്ഥാപനങ്ങൾ, പ്രാഥമിക സഹകരണ സംഘങ്ങളുടെ
കൺസ�ോർഷ്യം എന്നിവിടങ്ങളിൽനിന്നും കമ്പനി എടുത്ത വായ്പയും സംസ്ഥാന
സർക്കാരിന്റെ സഹായവും പ്രകാരമാണ് കമ്പനി പെൻഷൻ നൽകിവരുന്നത്.
7982 ക�ോടിരൂപയും പലിശയും ഇനിയും സർക്കാർ സാമൂഹ്യസുരക്ഷാ
കമ്പനിക്കു നൽകാനുണ്ട്.
18
UDF ധവളപത്രം 2023
വിലക്കയറ്റം
സംസ്ഥാനത്തു അരി, പച്ചക്കറി, പലചരക്ക് സാധനങ്ങൾക്ക് തീവിലയാണ്.
അവശ്യസാധനങ്ങൾക്ക് 20 മുതൽ 100 ശതമാനം വരെ വിലയാണ് കഴി
ഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഉയർന്നത്. സർക്കാരിന്റെ കെടുകാര്യസ്ഥത മൂല
മാണ് വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. അരി, പാചക എണ്ണകൾ, മസാല
ഉൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പച്ചക്കറി എല്ലാത്തിനും വിലകുതിച്ചുയരുകയാണ്.
ഒരു സാധാരണകുടുംബം അടുക്കളയിലേക്ക് പ്രതിമാസം 2000 രൂപയ്ക്ക്
വാങ്ങിയിരുന്ന സാധനങ്ങൾക്ക് ഇന്ന് 3500 മുതൽ 4000 രൂപ വരെ വേണം.
അതായതു 1500 മുതൽ 2000 രൂപയുടെ അധികചെലവ് വരും.
വിലക്കയറ്റത്തെക്കുറിച്ച് ച�ോദിച്ചാൽ സർക്കാരിന്റെ സ്ഥിരം പല്ലവി 2016
നു ശേഷം 13 അവശ്യവസ്തുക്കളുടെ വില സപ്ലൈക്കോയിൽ വർധിച്ചിട്ടില്ല
എന്നാണ്. സപ്ലൈക്കോയിൽ ആവശ്യത്തിനു സാധനം ലഭ്യമല്ല. ഭൂരിഭാഗം
ജനങ്ങളും പ�ൊതുവിപണിയെയാണ് ആശ്രയിക്കുന്നത്. സർക്കാരിന്റെ
നിഷേധാത്മക നിലപാട് കാരണം പ�ൊതുവിപണിയിൽ വില കുതിച്ചുയരുകയാണ്.
വിലക്കയറ്റം വീടുകളെ മാത്രമല്ല, ചെറുകിട ഹ�ോട്ടലുകളെയും കടുത്ത
പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സാധാരണക്കാരുടെ നടുവ�ൊടിക്കുന്നതാണ്
ഈ വിലക്കയറ്റം. വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്
സർക്കാർ ഒന്നും ചെയ്യുന്നില്ല. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന്റെ
ഭാഗത്തുനിന്നും യാത�ൊരു നടപടിയും ഇല്ലാത്തതു മുതലെടുത്തു ക�ൊണ്ടാണ്
ഇടനിലക്കാരുടെ പിന്തുണയ�ോടെ മ�ൊത്തവിതരണക്കാർ ത�ോന്നുംപടി വില
ഉയർത്തുന്നത്. മട്ട അരികില�ോക്ക് 60 രൂപ, ബ്രാൻഡഡ് മട്ട അരികില�ോക്ക് 67
രൂപ, ജയ അരികില�ോക്ക് 62 രൂപ എന്നിങ്ങനെ വിപണിയിൽ ഉയർന്നിരുന്നു.
അരിവില കുറയ്ക്കാൻ കേരളാ ഭക്ഷ്യമന്ത്രി ആന്ധ്രയിൽ പ�ോയിഅവിടുത്തെ
ഭക്ഷ്യമന്ത്രിയുമായി ചർച്ച ചെയ്തതിനുശേഷം ആന്ധ്രയിൽനിന്നും അരിവരുമെന്നു
പറഞ്ഞിരുന്നു. അരിവരുമെന്ന് പറഞ്ഞിട്ട് മാസങ്ങളായി കരാർ ഒപ്പിട്ടിട്ടിട്ടുണ്ടോ
എന്ന കാര്യത്തിൽപ�ോലും വ്യക്തതയില്ല. ആന്ധ്രയിൽ നിന്നും അഞ്ചുമാസം
കഴിഞ്ഞേ അരിവരുകയുള്ളുവെന്നാണ് ഇപ്പോൾ അറിയുന്നത്. അത�ോടെ
അഞ്ചുമാസവും വിലക്കയറ്റം നിലനിൽക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
എല്ലാവർഷവും, മില്ലുടമകൾ ഏകദേശം ഒരു മാസത്തോളം സംഭരണം
വൈകിപ്പിക്കുകയും സെപ്റ്റംബർ അവസാനത്തോടെ മാത്രമേ സംഭരണം
ആരംഭിക്കുകയും ചെയ്യാറുള്ളൂ. എന്നാൽ, ആദ്യമായാണ് ഒക്ടോബർ അവസാന
വാരം മില്ലുടമകളുമായി കരാറിൽ ഏർപ്പെടുന്നത്. സാധാരണ ഒരു വർഷത്തിന്
പകരം മൂന്ന്മാസത്തേക്ക് ഒരു ഉപാധിയുള്ള കരാറിൽഒപ്പിട്ടു.
സംസ്ഥാന സർക്കാർ മുൻപാകെമില്ലുടമകൾ മുന്നോട്ട്‌വെച്ച നാല്
ആവശ്യങ്ങൾ പരിഗണിക്കാൻ വൈകിയതാണ് കരാർ വൈകാൻ കാരണം.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച കമ്മിറ്റി ശുപാർശ
ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നാണ് മില്ലുടമകൾ പറഞ്ഞത്. മില്ലുടമകളുമായി
ചർച്ചയ്ക്ക് തയ്യാറാകാതെ നീട്ടിക�ൊണ്ടുപ�ോവുകയാണ് സർക്കാർ ചെയ്തത്.
ഇത് കർഷകരെ ബാധിച്ചു. പാലക്കാട് ചിറ്റൂരിലും കുഴൽമന്ദത്തിനടുത്തും
നെല്ലുണക്കാൻ ഫാനുപയ�ോഗിച്ചപ്പോൾ ഷ�ോക്കേറ്റ് രണ്ട് കർഷകർ മരിച്ചു. കുട്ടനാ
ട്ടിലും പാലക്കാടും ക�ൊയ്തെടുത്ത നെല്ല് വ്യാപകമായി പാടത്ത് കിടന്നുനശിച്ചു.
19
UDF ധവളപത്രം 2023
20
UDF ധവളപത്രം 2023
ധൂർത്ത്
സാമ്പത്തിക പ്രതിസന്ധിക്കിടയിലുംസർക്കാർചെലവ് ചുരുക്കാൻ തയ്യാറാകാ
ത്തത് ധനപ്രതിസന്ധിരൂക്ഷമാക്കി. ചെലവ് ധൂർത്തിനു മുന്നിൽ നിൽക്കുന്നതും
നേതൃത്വംക�ൊടുക്കുന്നതും മുഖ്യമന്ത്രിതന്നെയാണ്.
21
UDF ധവളപത്രം 2023
മറ്റു ധൂർത്തുകൾ
l മുൻ കേന്ദ്രമന്ത്രി കെ.വി. ത�ോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ
പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ നിയമിക്കാൻ മന്ത്രിസഭ
തീരുമാനിച്ചു. 2021 സെപ്റ്റംബർ 15ന് നെതർലൻഡ്‌സ് മുൻ അംബാസിഡർ
വേണു രാജാമണിയെ ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫിസർ ഓൺ
സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ
കാലത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്ന മുൻ എം.പി.
സമ്പത്തിനും ഓഫീസ് പ്രവർത്തനങ്ങൾക്കും വേണ്ടി 20 മാസത്തെ ചെലവ്
7.26 ക�ോടി രൂപയായിരുന്നു.
l യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ആയ ഡി.വൈ.എഫ്.ഐ. നേതാവിന്
ശമ്പളം 50,000 ൽ നിന്നും 1 ലക്ഷമായിഉയർത്തിയതിനു മുൻകാല പ്രാബല്യം
നൽകിഉത്തരവിറക്കി.
l ക്ലിഫ്‌ഹ�ൌസിൽ ക�ോടിക്കണക്കിനു രൂപയുടെ മ�ോടിപിടിപ്പിക്കൽ
നടത്തുമ്പോൾ രാജഭരണകാലത്തു പണിത കേരളത്തിന്റെ പരമ്പരാഗത
സ്വത്തുക്കളായക�ൊല്ലം ആശ്രമം പാലസ്, ആലുവാ പാലസ് എന്നിവ
അറ്റകുറ്റപ്പണി ചെയ്യാതെ നശിക്കുകയാണ്.
l സംസ്ഥാനത്തു സർക്കാർ ശമ്പളം നൽകുന്ന പ്രഗത്ഭരായ നിരവധി
അഭിഭാഷകർഉള്ളപ്പോൾ വിവിധ കേസുകൾ വാദിക്കാൻ പ്രത്യേക
അഭിഭാഷകർക്കായി എൽ.ഡി.എഫ്. സർക്കാർ ഇതുവരെ നൽകിയത്
ഒൻപതരക�ോടിയിലേറെ രൂപ. ലൈഫ് മിഷൻ കേസിലെ സി.ബി.ഐ.
അന്വേഷണം എതിർക്കാനായി മാത്രം 55 ലക്ഷം രൂപ ചെലവിട്ടു. പെരിയ
ഇരട്ടക്കൊലപാതക കേസിലെ സി.ബി.ഐ അന്വേഷണത്തെ എതിർക്കാനും
90 ലക്ഷംരൂപ ചെലവിട്ടിരുന്നു. ലൈഫ് മിഷൻ കേസിൽ സി.ബി.ഐ.
അന്വേഷണത്തിനെതിരെ സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ
ഹാജരായ അഭിഭാഷകനു പ്രതിഫലമായി നൽകിയത് 55 ലക്ഷം രൂപയാണ്.
വിവിധ കേസുകളിലായി ഹാജരായ അഭിഭാഷകർക്ക് യാത്ര ചെലവിനത്തിൽ
24.94 ലക്ഷവും താമസത്തിനായി 8.59 ലക്ഷവും നൽകി.
l ഗവർണർക്കെതിരെ നിയമ�ോപദേശത്തിനായി ഫാലി എസ്. നരിമാനും
കൂടെയുള്ളവർക്കും 45.9 ലക്ഷംരൂപ ഫീസായി അനുവദിച്ചു.
l സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന സീനിയർ
അഭിഭാഷകൻ കപിൽസിബലിന് ഫീസായി 15.5 ലക്ഷംരൂപയാണ് സംസ്ഥാന
സർക്കാർ നൽകുന്നത്.
22
UDF ധവളപത്രം 2023
23
UDF ധവളപത്രം 2023
അഴിമതി
കിഫ്ബിയും, കെ.എസ്.ഇ.ബിയും പിന്നെ അഴിമതിയും
കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് കിഫ്ബി നൽകുന്നത് 10,000 ക�ോടി
രൂപയാണ്. ഇതിന്റെ ആദ്യഘട്ടത്തിൽ 5000 ക�ോടിരൂപയുടെ പദ്ധതികൾ
അനുവദിച്ചു. ഈ പദ്ധതി സംബന്ധിച്ച് കേരളത്തിലെ ഏറ്റവും വലിയ അഴിമതി
ആര�ോപണമാണ് ഉയർന്നത്. സബ്‌സ്റ്റേഷനുകളുടെ നിലവാരം ഉയർത്താനും,
വൈദ്യുതി പ്രസരണവിതരണ സംവിധാനം മെച്ചപ്പെടുത്താനുമായിരുന്നു ഈ
പദ്ധതി. കെ.എസ്.ഇ.ബി 12 പദ്ധതികളിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയത്
ഉയർന്ന നിരക്കിലാണ്. ഈ നിരക്ക് സാധാരണ കെ.എസ്.ഇ.ബി. റേറ്റിനെക്കാൾ
50 മുതൽ 70 ശതമാനം വരെഉയർന്നത്. പ്രീ-ക്വാളിഫിക്കേഷൻ വ്യവസ്ഥകൾ
കർശനമാക്കി ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന സാധാരണ കമ്പനികളെ
ഒഴിവാക്കി വൻകിടകമ്പനികൾക്ക് മാത്രം അവസരം നൽകി. ടെ ൻ ഡ റ ി ൽ
പങ്കെടുത്ത വിരലിലെണ്ണാവുന്ന വൻകിട കമ്പനികൾകാർട്ടൽരൂപീകരിച്ച്
ടെൻഡറിന്റെ മത്സരസ്വഭാവം നഷ്ടപ്പെടുത്തി എസ്റ്റിമേറ്റിനെക്കാൾ 50 മുതൽ 70
ശതമാനം വരെയുള്ള വൻ തുകക്ക് വർക്കുകൾ അവാർഡ് ചെയ്തു.
എസ്റ്റിമേറ്റ് തുക 10 ശതമാനത്തിനുമേൽ ഉയർന്നാൽ റീ ടെൻഡർ ചെയ്യണമെന്നും,
വീണ്ടും ഉയർന്നാൽ റീ എസ്റ്റിമേറ്റ് ചെയ്ത് വീണ്ടും ടെൻഡർ ചെയ്യണമെന്നുള്ള
ധനകാര്യവകുപ്പിന്റെ ഉത്തരവ് കാറ്റിൽ പറത്തി. ട്രാൻസ്ഗ്രിഡിൽ പദ്ധതിയിൽ
1000 ക�ോടിരൂപയുടെ ക്രമക്കേടുകൾ നടന്നു.
25
UDF ധവളപത്രം 2023
26
UDF ധവളപത്രം 2023
27
UDF ധവളപത്രം 2023
28
UDF ധവളപത്രം 2023
ജി.എസ്.ടി. കേരളത്തിൽ
പരാജയപ്പെട്ടതിന്റെ കാരണങ്ങൾ
l ജി.എസ്.ടി. നടപ്പിലാക്കുമ്പോൾ മുൻകാലങ്ങളിൽ നിലനിന്നിരുന്ന നികുതി
സംവിധാനങ്ങളിൽ കാല�ോചിതമായ മാറ്റങ്ങൾ വരുത്തി വകുപ്പിനെ
പുനഃസംഘടിപ്പിക്കണം എന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഇത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. നികുതി വെട്ടിപ്പ് തടയാനും,
30
UDF ധവളപത്രം 2023
31
UDF ധവളപത്രം 2023
32
UDF ധവളപത്രം 2023
34
UDF ധവളപത്രം 2023
35
UDF ധവളപത്രം 2023
36
UDF ധവളപത്രം 2023
വ്യവസായരംഗത്തിന്റെ തകർച്ച
ഇന്ത്യയിലെ വ്യവസായങ്ങളെ സംബന്ധിച്ച് നവംബർ 2022 -ൽ റിസർവ് ബാങ്ക് പുറ
ത്തിറക്കിയ seventh edition of the Handbook of Statistics on Indian States 2021-
22 റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള
സംസ്ഥാനമായി കേരളം മാറി. കേരളത്തിൽ 7796 യൂണിറ്റുകൾ മാത്രമാണുള്ളത്.
38837 യൂണിറ്റുകളുമായി തമിഴന ് ാടാണ് മുന്നിൽ. ഇന്ത്യയിലാകെ നിലവിൽ 2,46,504
വ്യവസായ യൂണിറ്റുകളാണുള്ളത.് ഗുജറാത്ത് (28479). മഹാരാഷ്ട്ര (25610) എന്നിവ
യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ആന്ധ്രപ്രദേശ്-16924, തെലങ്കാന-15271,
കർണാടക-14169 എന്നിങ്ങനെയാണ് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ
എണ്ണം. ഉത്തർപ്രദേശിൽ 16184 വൻകിട യൂണിറ്റുകൾ ഉണ്ട്.
ചെറുകിടവ്യവസായങ്ങളുടെ കാര്യത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങ
ളിൽ കേരളം പിന്നിൽതന്നെ.
വ്യവസായ നിക്ഷേപത്തിന്റെ കാര്യത്തിലും കേരളം ഏറെ പിന്നിലാണ്.
തമിഴ്നാട്-4.5 ലക്ഷംക�ോടി; മഹാരാഷ്ട്ര-6.2 ലക്ഷംക�ോടി; കർണാടക-3.1
ലക്ഷംക�ോടി; ആന്ധ്രപ്രദേശ്-2.7 ലക്ഷംക�ോടി; തെലങ്കാന-1.43 ലക്ഷംക�ോടി;
കേരളം- 0.76 ലക്ഷംക�ോടി;
വ്യവസായ യൂണിറ്റുകളിലെ ത�ൊഴിലിന്റെ കാര്യത്തിലും കേരളം പിന്നിലാണ്.
തമിഴ്നാടിെല വ്യവസായ യൂണിറ്റുകളിൽ 26 ലക്ഷം പേർ ജോലിചെയ്യുേമ്പാൾ
കേരളത്തിൽ അത് 3.34 ലക്ഷം മാത്രമാണ്.
37
UDF ധവളപത്രം 2023
പ�ൊതുമേഖല നഷ്ടത്തിൽ
സംസ്ഥാനത്തെ പ�ൊതുമേഖലാസ്ഥാപനങ്ങളെ നഷ്ടത്തിൽനിന്നും കരകയ
റ്റാനുള്ള നടപടികൾസ്വീകരിക്കും എന്ന സർക്കാരിന്റെ വാഗ്ദാനങ്ങൾ വെറും
പാഴ്‌വാക്കായിരിക്കുകയാണ് എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. 2019-20
ൽ 115 പ�ൊതുമേഖലാസ്ഥാപനങ്ങളുടെ മ�ൊത്തം നഷ്ടം 1738 ക�ോടിആയിരുന്നത്
2020-21 ൽ 6055 ക�ോടിയായി വർദ്ധിച്ചു എന്നാണ് വിവരാവകാശരേഖകൾ
സൂചിപ്പിക്കുന്നത്. വൻ ധൂർത്തും കെടുകാര്യസ്ഥതയും മൂലമാണ് പ�ൊതുമേഖലാ
സ്ഥാപനങ്ങൾ ഈ ദുരവസ്ഥയിലായിരിക്കുന്നത്. 2019-20 ൽ 535 ക�ോടിരൂപ ലാഭം
ഉണ്ടായിരുന്ന കേരളസ്റ്റേറ്റ് ബിവറേജസ് ക�ോർപ്പറേഷൻപ�ോലും 2020-21 1608
ക�ോടിരൂപയുടെ നഷ്ടത്തിലാണ്.
38
UDF ധവളപത്രം 2023
പഞ്ചറായ കെ.എസ്.ആർ.ടി.സി.
കെ.എസ്.ആർ.ടി.സി. തൊഴിലാളികൾക്ക് ശമ്പളം കിട്ടിയാൽ വാർത്തയാകുന്ന
സ്ഥിതിയാണ് ഇന്ന്. സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഗതാഗത
ആശ്രയമാണ് കെ.എസ്.ആർ.ടി.സി. എന്നാൽ, ഈ സർക്കാരിന്റെ
തെറ്റായ നിലപാടുകൾമൂലം കെ.എസ്.ആർ.ടി.സി. ഇന്ന് പരിതാപകരമായ
അവസ്ഥയിലാണ്. കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്
പതിവായിരിക്കുന്നു. ഓണവും, വിഷുവും, ഈസ്റ്ററും, റംസാനും ശമ്പളം
ലഭിക്കാതെ ആഘ�ോഷിക്കാൻ സാധിക്കാത്ത ഹതഭാഗ്യരാണ് കെ.എസ്.ആർ.ടി.
സി.യിലെ ത�ൊഴിലാളികൾ. എല്ലാമാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം
നൽകും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പിലാക്കാൻ പൂർണമായും പരാജയപെട്ടു.
ശമ്പളം ലഭിക്കണമെങ്കിൽ 12 മണിക്കൂർ സിംഗിൾഡ്യൂട്ടി എന്ന നിയമവിരുദ്ധമായ
വ്യവസ്ഥ ത�ൊഴിലാളികൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്തത്.
ക�ോവിഡ് ല�ോക്ക്ഡൗൺ കാലത്തു കെ.എസ്.ആർ.ടി.സി.യുടെ പ്രവർത്തനം
പൂർണമായും നിർത്തിവച്ചിരുന്നു. ക�ോവിഡ് പ്രതിസന്ധി മാറിയശേഷവും
ഷെഡ്യൂൾ പൂർണമായും പുനരാരംഭിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. പുതിയ
ബസുകൾവാങ്ങും എന്ന സർക്കാരിന്റെ പ്രഖ്യാപനവും പാഴ്വാക്കായിരിക്കുകയാണ്.
ദീർഘദൂര ബസുകൾക്ക് മാത്രമായി തുടങ്ങിയ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ്
ഇപ്പോൾ ഹൃസ്വദൂരറൂട്ടുകൾകൂടി ഏറ്റെടുത്തിരിക്കുകയാണ്. കെ.എസ്.ആർ.ടി.
സി. എന്ന പ�ൊതുമേഖലാസ്ഥാപനത്തെ പൂർണമായും ഇല്ലാതാക്കാനുള്ള
നടപടിയാണ് ഇത്.
ക�ോവിഡ് പ്രതിസന്ധിയിൽ ഓടിക്കാൻ കഴിയാതെ 2885 കെ.എസ്.
ആർ.ടി.സി. ബസുകൾ ആക്രിയാകുന്നുവെന്നു മാധ്യമ റിപ്പോർട്ടുണ്ടായിരുന്നു.
700 ക�ോടിയ�ോളം രൂപയുടെ പ�ൊതുമുതലാണ് ഇത്തരത്തിൽ നശിച്ചുപ�ോകുന്നത്.
ഇതിൽ ഏഴുവർഷം മാത്രം പഴക്കമുള്ള ബസുകൾ പ�ോലുമുണ്ട്. ആലുവ, എടപ്പാൾ,
ഈഞ്ചക്കൽ, തേവര. ചടയമംഗലം, ചാത്തന്നൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ
നിരവധി വണ്ടികൾ ഒതുക്കിയിട്ടു. ഇതെല്ലാം നശിച്ചു. ചെളിയിലാണ്ടുപ�ോയ ചില
ബസുകൾ വലിയ ജെ.സി.ബി. ക�ൊണ്ടുവന്നാണ് മാറ്റിയത്. ഇതിൽ 920 ബസുകൾ
സ്‌ക്രാപ്പ് ചെയ്യാന�ോ ഷ�ോപ് ഓൺവീൽ ആക്കാന�ോ തീരുമാനിച്ചിട്ടുണ്ട്. 816
ബസുകൾ അറ്റകുറ്റപണികൾ പൂർത്തീകരിച്ചുക�ൊണ്ടു നിരത്തിലിറക്കാൻ
തീരുമാനിച്ചിട്ടുണ്ട്.
സർക്കാരിന്റെ തെറ്റായ നയമാണ് ഈ ബസുകൾ നശിക്കാൻ കാരണം.
ക�ോവിഡ് സമയത്ത് റ�ൊട്ടേഷൻ അടിസ്ഥാനത്തിലായിരുന്നു ബസ്സുകൾ
ഉപയ�ോഗിച്ചിരുന്നത്. അതായത്, ഷെഡ്യൂളുകൾ കുറഞ്ഞെങ്കിലും ഒരേറൂട്ടിലേക്ക്
ബസുകൾ മാറിമാറി ഉപയ�ോഗിക്കും. ഡീസൽ ബസുകൾ ഓടിക്കാതെ
ദീർഘനാൾ വച്ചാൽ അവ പ്രവർത്തനക്ഷമമല്ലാതെ ആകും എന്ന് വസ്തുതയുടെ
അടിസ്ഥാനത്തിൽ ആയിരുന്നു റ�ൊട്ടേഷൻ സംവിധാനം നിലവിൽവന്നത്.
എന്നാൽ, എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് തുക നൽകാൻ സാധിക്കില്ല
എന്ന് കാണിച്ച് കെ.എസ്.ആർ.ടി.സി. റ�ൊട്ടേഷൻ സംവിധാനം അവസാനിപ്പിച്ചു.
ഇതേതുടർന്ന് നിരവധി വണ്ടികൾ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി.
സർക്കാറിന്റെ തെറ്റായ തീരുമാനങ്ങൾ കെ.എസ്.ആർ.ടി.സി.യെ കടുത്ത
സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
39
UDF ധവളപത്രം 2023
40
UDF ധവളപത്രം 2023
42
UDF ധവളപത്രം 2023
43
UDF ധവളപത്രം 2023
കേന്ദ്രസർക്കാരിന്റെ നിലപാടുകൾ
എൻ.ഡി.എ. സർക്കാരിന് സംസ്ഥാനങ്ങള�ോടുള്ള സാമ്പത്തിക സമീപനത്തിൽ
ഞങ്ങൾക്ക് യ�ോജിപ്പില്ല. ന�ോട്ട് പിൻവലിക്കൽ നടപടിയും, ജി.എസ്.ടി വികലമായി
നടപ്പിലാക്കിയതും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുണ്ട്.
ജി.എസ്.ടി. കൗൺസിലിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സംസ്ഥാന വിരുദ്ധ
താല്പര്യങ്ങൾക്കെതിരെ ക�ോൺഗ്രസ് മുഖ്യമന്ത്രിമാരെ ഏക�ോപിപ്പിച്ച് ശക്തമായ
നിലപാട് എടുക്കാൻ ക�ോൺഗ്രസ് മുൻകൈയടുത്തു.
ജി.എസ്.ടി.യുടെ നികുതി നിരക്കിനെ സംബന്ധിച്ചും, ക�ോൺഗ്രസ്
ദേശീയതലത്തിൽ വിയ�ോജിപ്പ് പ്രകടിപ്പിച്ചപ്പോൾ കേന്ദ്രധനകാര്യ മന്ത്രിയുടെ
നിലപാടിന�ൊപ്പം നമ്മുടെ ധനമന്ത്രിയും ഉണ്ടായിരുന്നു വെന്നത് ഞങ്ങളെ
അത്ഭുതപ്പെടുത്തി.
ഇന്ന് ജി.എസ്.ടി നഷ്ടപരിഹാര തുക സംസ്ഥാനങ്ങൾക്ക് നൽകുന്നതിന്
കേന്ദ്രസർക്കാർ അമാന്തിക്കുമ്പോൾ അതിനെതിരെയും ഞങ്ങൾ സംസ്ഥാന
സർക്കാരിന�ൊപ്പംനിന്ന് നിലപാടെടുത്തു. കേരളത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധ
മായി കേന്ദ്രസർക്കാർ നിലപാടെടുത്താൽ സംസ്ഥാനം ഒരുമിച്ച്‌നിന്ന് അതിനെ
നേരിടണമെന്നാണ് ഞങ്ങളുടെ ശക്തമായ അഭിപ്രായം. ക�ോർപ്പറേറ്റുകൾക്ക്
ഒത്താശ ചെയ്ത് ഇന്ത്യയിലെ ബാങ്കുകളെ കിട്ടാക്കടത്തിന്റെ പടുകുഴിയിലേക്ക്
തള്ളിയിട്ടത് കേന്ദ്ര സർക്കാരാണ്. ഇന്ന് ആ ബാങ്കുകളെ റീ ക്യാപ്പിറ്റലൈസ്
ചെയ്യുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളേയും, ലാഭത്തില�ോടുന്ന ബി.പി.
സി.എൽ. ഉൾപ്പെടെയുള്ള പ�ൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്
കുന്നതിനെതിരെയും ഞങ്ങൾ പ്രക്ഷോഭത്തിലാണ്.
രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തികമാന്ദ്യം നേരിടാൻ കേന്ദ്ര സർ
ക്കാർ പ്രഖ്യാപിച്ച് ഉത്തേജക പാക്കേജുകൾ ഒന്നും ഫലം കണ്ടിട്ടില്ല. 2008 -ൽ
ആഗ�ോള സാമ്പത്തിക മാന്ദ്യത്തെ ഏറ്റവും നന്നായി പ്രതിര�ോധിച്ച ല�ോക
രാജ്യങ്ങളില�ൊന്നായിരുന്നു ഇന്ത്യ. പ്രധാനമന്ത്രി ഡ�ോ. മൻമ�ോഹൻ സിംഗിന്റെ
നേതൃത്വത്തിൽ അന്ന് രാജ്യം നടത്തിയ പ്രവർത്തനങ്ങളെ ല�ോകം മുഴുവൻ
അംഗീകരിച്ചതാണ്.
റിസർവ്വ് ബാങ്കിനെ ച�ൊൽപ്പടിക്ക് നിർത്തിയും, ബാങ്കിൽ നിന്ന് 1.76
ലക്ഷംക�ോടി പിടിച്ചെടുത്തും കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തനങ്ങളും
എതിർക്കപ്പെടേണ്ടതാണ്.
ജി.എസ്.ടി. കൗൺസിൽ നികുതി സംബന്ധമായ തീരുമാനങ്ങൾ
എടുക്കുമ്പോൾ സംസ്ഥാനങ്ങളുടെ അഭിപ്രായത്തിന് കൂടുതൽ പരിഗണന
ക�ൊടുക്കണം. സംസ്ഥാനങ്ങൾക്ക് കുറെക്കൂടി നികുതി നിശ്ചയിക്കാനുള്ള
സ്വാതന്ത്ര്യം ക�ൊടുക്കണം. ജി.എസ്.ടി. നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ
പൂർണ്ണമായും ഏർപ്പെടുത്തുന്നതുവരെ സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ട
പരിഹാരം തുടരണം.
കേന്ദ്രനികുതി വിഹിതം സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്യുന്നത്
ധനകാര്യ കമ്മിഷൻ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.
പതിനാലാം ധനകാര്യ കമ്മീഷൻപ്രകാരം കേന്ദ്ര സർക്കാരിന്റെ നികുതി
വരുമാനത്തിന്റെ 42% വിഹിതം സംസ്ഥാനങ്ങൾക്കായി നൽകണം എന്നായിരുന്നു.
എന്നാൽ, പതിനഞ്ചാം ധനകാര്യ കമ്മീഷനിൽ ഇത് 41% ആയി കുറഞ്ഞു.
44
UDF ധവളപത്രം 2023
45
UDF ധവളപത്രം 2023
47
UDF ധവളപത്രം 2023
പരിഹാര നിർദ്ദേശങ്ങൾ
യു.ഡി.എഫ.് 2020 ൽ പുറത്തിറക്കിയ ധവളപത്രത്തിൽ നിരവധി നിർദ്ദേശങ്ങൾ
സമർപ്പിച്ചിരുന്നു. ഇതിൽ ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടന അടക്കമുള്ള
നിർദ്ദേശങ്ങൾ ഭാഗികമായി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം
നിർദ്ദേശങ്ങളും ഇപ്പോഴും പ്രാവർത്തികമാക്കിയിട്ടില്ല.
48
UDF ധവളപത്രം 2023
49
UDF ധവളപത്രം 2023
മറ്റു നിർദ്ദേശങ്ങൾ
R മൂലധന ചെലവ് വർദ്ധിപ്പിക്കുകയും, ചെലവിന്റെ ഗു ണ ന ി ല വ ാ ര ം
ഉയർത്തുകയും വേണം.
R കിഫ്ബിയിൽ സി. ആന്റ് എ.ജി നിർദ്ദേശിച്ച 20(2) വകുപ്പനുസരിച്ചുള്ള ഓഡിറ്റ്
നടപ്പാക്കണം.
R കിഫ്ബി പ�ോലുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകളിലെ ധനകാര്യ
മാനേജ്‌മെന്റും, പദ്ധതികളിലെ സുതാര്യതയും മെച്ചപ്പെടുത്തുക.
R കിഫ്ബിയുടെ വാർഷിക ചെലവ് കുറച്ചുക�ൊണ്ടുവരിക
R കിഫ്ബിയിൽ അനാവശ്യ നിയമനങ്ങൾ ഒഴിവാക്കുകയും, കാര്യക്ഷമത
വർദ്ധിപ്പിക്കുയും ചെയ്യുക.
R ഉയർന്ന പലിശക്ക് കടമെടുക്കുന്നത് ഒഴിവാക്കുക.
R കടങ്ങൾ കുറച്ചുക�ൊണ്ടുവരുവാനും, പലിശ ഭാരം കുറയ്ക്കാനും ഡെബ്റ്റ്
മാനേജ്‌മെന്റ് ആവിഷ്‌ക്കരിക്കുക
R കുറഞ്ഞ കാലയളവിലേക്ക് കടങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. ഇത് Roll
Over Risk ഉണ്ടാക്കും. (കടത്തിന്റെ കാലാവധി പെട്ടെന്ന് തീർന്നാൽ അത്
പുതുക്കുകയ�ോ, പുതിയ കടം വാങ്ങിക്കുകയ�ോ ചെയ്യുമ്പോൾ പലിശ നിരക്ക്
കൂടാനിടയുണ്ട്.)
R ഹ്രസ്വകാല ബാധ്യതകളെയും, ദീർഘകാല ബാധ്യതകളെയും കൃത്യമായി
വേർതിരിച്ച് Re-Schedule ചെയ്യുക.
R ബജറ്റിലെ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം ക�ൊടുക്കുക.
R പെർഫ�ോമൻസ് ഓഡിറ്റ് നടപ്പാക്കണം.
R Out come Budget പരിശ�ോധിക്കണം.
R പദ്ധതി ചെലവ് കുറയുകയും, പദ്ധതിയേതര ചെലവ് വർദ്ധിക്കുകയും
ചെയ്യുന്ന പ്രവണത ഒഴിവാക്കണം
50
UDF ധവളപത്രം 2023
R തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കൃത്യമായി
നൽകുകയും, അവയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും വേണം
R വിന�ോദ നികുതിയും, പരസ്യ നികുതിയും ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കി
പ്രാദേശിക സർക്കാരുകളെ ഏൽപ്പിക്കാൻ ജി.എസ്.ടി കൗൺസിലിൽ
സമ്മർദ്ദം ചെലുത്തുക.
R റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ധനകാര്യവകുപ്പിന്റെ സൂക്ഷ്മ പരിശ�ോധന
ഉറപ്പുവരുത്തുക. പുനർനിർമ്മാണത്തിനായി ല�ോക ബാങ്ക് നൽകിയ തുക
അക്കാര്യത്തിന് തന്നെ ഉപയ�ോഗിക്കുമെന്ന് ഉറപ്പ് വരുത്തണം.
51
UDF ധവളപത്രം 2023
ഉപസംഹാരം
കേരളത്തിന്റെ ധന പ്രതിസന്ധിയുടെ
യഥാർത്ഥ ചിത്രം ഐക്യ ജനാധിപത്യ മുന്നണി
ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്.
സർക്കാർ ഇനി എങ്കിലും കണ്ണ് തുറക്കണം.
നികുതി പിരിവ് ശക്തമാക്കാനും, ദുർ ചെലവ്
നിർത്താനും, വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ
കേന്ദ്രീകരിക്കാനും സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ
ഇനിയും ശക്തമായ പ്രതികരണങ്ങൾ
ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകും. ഈ
രേഖയെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം
അറിയാൻ താല്പര്യമുണ്ട്. കേരള സർക്കാരിന്റെ
പ്രവർത്തനങ്ങളെക്കുറിച്ച് യുഡിഎഫ് നടത്തുന്ന
സൂക്ഷ്മ നിരീക്ഷണങ്ങളിൽ ജനങ്ങളുടെ
അഭിപ്രായങ്ങൾ കൂടി ഉൾക്കൊള്ളിക്കുന്നതിന്
വേണ്ടി എല്ലാവരുടെയും അഭിപ്രായങ്ങളും
നിരീക്ഷണങ്ങളും ഞങ്ങൾക്ക് എത്തിച്ച്
തരണമെന്നുകൂടി അഭ്യർത്ഥിക്കുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുെട
ദുർ നടപടികൾക്കെതിരായി പ�ൊരുതുന്ന കേരള
ജനതയുടെ കയ്യിലെ ഒരായുധം ആയിരിക്കും ഈ
രേഖ എന്ന് ഞങൾ പ്രതീക്ഷിക്കുന്നു.
52